ബംഗ്ലാദേശിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ പശ്ചിമബംഗാളിൽ ഒരു കമ്മ്യൂണിസ്റ്റുകാരൻ്റെ ആള്‍കൂട്ടക്കൊല എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു  

Communal False

പശ്ചിമബംഗാളിൽ ഒരു ഹിന്ദു കമ്മ്യൂണിസ്റ്റുകാരനെ മുസ്ലിങ്ങൾ തല്ലി കൊല്ലുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചാരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു വ്യക്തിയെ ക്രൂരമായി കല്ല് തലയിൽ ഇട്ട് കൊലുന്നത്തിൻ്റെ ഭയാനക ദൃശ്യങ്ങൾ നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ്  ഇപ്രകാരമാണ്: 

“ ബംഗാളിൽ ഹിന്ദുവായ CPIM പ്രവർത്തകനെ ജിഹാദികൾ നിഷ്ക്കരുണം കൊലപെടുത്തുന്നു. ഒരാൾ പോലും പ്രതികരിക്കുന്നില്ല എന്തൊരു ഗതികേടാണ് ഹിന്ദു നേരിട്ട് കൊണ്ടിരിക്കുന്നത് ”.

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ ഈ സംഭവത്തിനെ കുറിച്ച് ഇതിനെ മുൻപും അന്വേഷിച്ച് റിപ്പോർട്ട് പ്രസിദ്ധികരിച്ചിരുന്നു. ഈ വീഡിയോയുടെ ഒരു സ്ക്രീൻഷോട്ട് ബംഗ്ലാദേശിൽ ഹിന്ദു വ്യക്തിയെ തല്ലിക്കൊന്നു എന്ന തരത്തിൽ പ്രചരിപ്പിച്ചിരുന്നു. ഈ പ്രചരണത്തെ കുറിച്ച് കൂടുതൽ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് ഞങ്ങളുടെ റിപ്പോർട്ട് വായിക്കാം.

Also Read | ബംഗ്ലാദേശിൽ ഒരു സ്ക്രാപ്പ് ഡീലറിനെ തല്ലികൊല്ലുന്ന സംഭവത്തിൻ്റെ ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു

ബംഗ്ലാദേശിൽ പഴയെ ധാക്കയിൽ മിറ്റ്ഫോർഡ് ആശുപത്രിയുടെ മുന്നിൽ ഒരു സ്ക്രാപ്പ് മെറ്റൽ വ്യാപാരിയായ ലാൽ ചാന്ദ് ഏലിയാസ് സൊഹാഗിനെ ചില ഗുണ്ടകൾ തല്ലി കൊല്ലുകയുണ്ടായി. ഈ സംഭവത്തിൻ്റെ ചിത്രമാണ് നാം കാണുന്നത്. 12 ജൂലൈ 2025ന് ബംഗ്ലാദേശ് മാധ്യമ വെബ്സൈറ്റ് പ്രഥം  ആളോ ഈ സംഭവത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വാർത്ത വായിക്കാൻ – Pratham Alo | Archived Link 

കൊള്ളയടിക്കല്‍ ഉദ്ദേശ്യത്തോടെയാണ് ജൂബോ ഛാത്ര ദല്‍, സ്വെച്ചാസെബക് ദല്‍ എന്നി സംഘടനയുടെ അംഗങ്ങള്‍ ലാല്‍ ചന്ദ് ഏലിയാസ് സോഹാഗിനെ തല്ലികൊന്നത്. സോഹാഗ് ഒരു സ്ക്രാപ്പ് മെറ്റല്‍ വ്യാപാരിയായിരുന്നു. ഇയാളെ ഇവര്‍ നഗ്നനാക്കി ക്രൂരമായി മർദിച്ച് തല്ലി കൊന്നു. റിപ്പോർട്ട് പ്രകാരം മുൻപ് ലാൽ ചന്ദും ജൂബോ ദലിൻ്റെ അംഗമായിരുന്നു. ലാൽ ചന്ദിൻ്റെ സഹോദരി മഞ്ജുവാര ബീഗം നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസ് എടുത്തിട്ടുണ്ട് എന്നും റിപ്പോർട്ട് പറയുന്നു.

മരിച്ച ലാൽ ചന്ദ് ഒരു ഹിന്ദുവാണെന്ന് ദേശിയ മാധ്യമങ്ങൾ  പ്രചരിപ്പിച്ചിരുന്നു. പക്ഷെ ലാൽ ചാന്ദിൻ്റെ യഥാർത്ഥ പേര് മുഹമ്മദ് സുഹാഗ് എന്നാണ്. ഈ കാര്യം ബംഗ്ലാദേശ് സർക്കാർ തന്നെ വ്യക്തമാക്കിയിരുന്നു.

പോസ്റ്റ് കാണാൻ – CA Press Wing Facts | Archived  

നിഗമനം

പശ്ചിമബംഗാളിൽ ഒരു ഹിന്ദു കമ്മ്യൂണിസ്റ്റുകാരനെ മുസ്ലിങ്ങൾ തല്ലി കൊല്ലുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശിൽ ഒരു മുസ്ലിം വ്യാപാരിയുടെ കൊലപാതകത്തിൻ്റെ ദൃശ്യങ്ങളാണ്. ഈ കാര്യം അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ബംഗ്ലാദേശിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ പശ്ചിമബംഗാളിൽ ഒരു കമ്മ്യൂണിസ്റ്റുകാരൻ്റെ ആള്‍കൂട്ടക്കൊല എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു  

Fact Check By: Mukundan K  

Result: False