സ്ത്രീകൾക്കുള്ള പബ്ലിക് ടോയ്ലറ്റ് നിരോധിക്കണം എന്ന ആവശ്യം ഉന്നയിച്ച്  ടോയ്ലറ്റ് തകർക്കുന്ന സംഘപരിവാർ പ്രവർത്തകരുടെ ദൃശ്യങ്ങളാണോ ഇത്? സത്യാവസ്ഥ അറിയൂ…     

Misleading Political

BJP ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കുള്ള പബ്ലിക് ടോയ്ലറ്റുകൾ നിരോധിക്കണം എന്ന ആവശ്യം ഉന്നയിച്ച് സംഘപരിവാർ പ്രവർത്തകർ സ്ത്രീകൾക്കുള്ള പബ്ലിക് ടോയ്ലറ്റ് ആക്രമിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ  കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ   യാഥാർഥ്യം നമുക്ക് പരിശോധിക്കാം. 

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്: “BJP ഭരണ പ്രദേശങ്ങളിൽ സ്ത്രീകൾക്ക് വേണ്ടി ഉള്ള പബ്ലിക് ടോയ്ലറ്റുകൾ നിരോധിക്കാൻ തുടങ്ങി സംഘപരിവാർ സംഘടനകൾ. ”  

എന്നാല്‍ എന്താണ് ഈ സംഭവത്തിൻ്റെ  യാഥാർഥ്യം നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ വീഡിയോ ഞങ്ങൾ പരിശോധിച്ചപ്പോൾ വീഡിയോയിൽ ഔറംഗാബാദ് എന്ന് എഴുതിയതായി കണ്ടെത്തി. ഞങ്ങൾ ഗൂഗിളിൽ ഈ കീ വേർഡുകൾ വെച്ച് അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ദി ഫ്രീ പ്രസ് ജേർണൽ പ്രസിദ്ധികരിച്ച ഒരു റിപ്പോർട്ട് ലഭിച്ചു. മാർച്ച് 20, 2023നാണ് ഈ വാർത്ത പ്രസിദ്ധികരിച്ചത്. വാർത്ത പ്രകാരം മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഹിന്ദുത്വ സംഘടനങ്ങൾ നഗരത്തിൻ്റെ ബോർഡിൽ എഴുതിയ പേര് മാറ്റിയില്ല എന്നതിനെ തുടർന്നാണ് ഇവർ ഈ പബ്ലിക് ടോയ്ലറ്റ് ആക്രമിച്ചത്.

വാർത്ത വായിക്കാൻ – FPJ  | Archived Link  

ഹിന്ദു ഗർജ്ജന മോർച്ച എന്നായിരുന്നു ഈ ഹിന്ദുത്വ സംഘടനയുടെ പേര്. ബോർഡിൽ ‘ഔറംഗബാദ്’ എന്നത് മാറ്റി ഛത്രപതി സംഭാജിനഗർ എഴുതിയില്ല എന്ന കാരണം കൊണ്ടാണ് ഇവർ ടോയ്ലറ്റിൻ്റെ ബോർഡ് തകർത്തത്. ഇവർ ഫിസിക്സ് വാലയുടെ ഫ്ലക്സും ഇതേ കാരണം കൊണ്ട് കീറി. ഈ സംഭവം ടൈംസ് ഓഫ് ഇന്ത്യയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മഹാരാഷ്ട്രയിലെ ഔറംഗബാദ് മുഗൾ രാജാവ് ഔറംഗസേബിൻ്റെ പേരിലായിരുന്നു വെച്ചിരുന്നത്. ഈ പേര് മാറ്റണം എന്ന് ശിവസേനയടക്കം പല ഹിന്ദുത്വ സംഘടനകളുടെ ആവശ്യമായിരുന്നു. ഈ ആവശ്യം മഹാരാഷ്ട്ര സർക്കാർ സെപ്റ്റംബർ 17, 2023ന് പൂർത്തീകരിച്ചു. ഔറംഗബാദ് ജില്ലയുടെ പേര് ഔദ്യോഗികമായി മാറ്റി ഛത്രപതി സംഭാജിനഗർ എന്നാക്കി. ഇതേ പോലെ മറ്റൊരു ജില്ലാ ഒസ്മാനാബാദിൻ്റെ പേര് മാറ്റി ധാരാശിവ്‌ എന്നാക്കി. ഈ സംഭവത്തിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾക്ക് ഈ റിപോർട്ടുകൾ വായിക്കാം. Lokmat Times, Siyasat.

നിഗമനം

ഔറംഗബാദ് എന്ന പേരിനെ തുടർന്ന് മഹാരാഷ്ട്രയിൽ ഹിന്ദുത്വ സംഘടന ഛത്രപതി സംഭാജിനഗറിൽ 2023ൽ ഒരു പബ്ലിക് ടോയ്ലറ്റിൻ്റെ ബോർഡ് തകർത്തിയ സംഭവം തെറ്റായി പ്രചരിപ്പിക്കുകയാണ്. ഈ സംഭവത്തിൻ്റെ ദൃശ്യങ്ങൾ ആണ് സംഘപരിവാർ ബിജെപി ഭരണ പ്രദേശങ്ങളിൽ സ്ത്രീകൾക്കുള്ള പബ്ലിക് ടോയ്ലറ്റുകൾ നിരോധിക്കുന്നു എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുകേയാണ്.             

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:സ്ത്രീകൾക്കുള്ള പബ്ലിക് ടോയ്ലറ്റ് നിരോധിക്കണം എന്ന ആവശ്യം ഉന്നയിച്ച്  ടോയ്ലറ്റ് തകർക്കുന്ന സംഘപരിവാർ പ്രവർത്തകരുടെ ദൃശ്യങ്ങളാണോ ഇത്? സത്യാവസ്ഥ അറിയൂ…     

Written By: Mukundan K  

Result: False