
BJP ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കുള്ള പബ്ലിക് ടോയ്ലറ്റുകൾ നിരോധിക്കണം എന്ന ആവശ്യം ഉന്നയിച്ച് സംഘപരിവാർ പ്രവർത്തകർ സ്ത്രീകൾക്കുള്ള പബ്ലിക് ടോയ്ലറ്റ് ആക്രമിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് പരിശോധിക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്: “BJP ഭരണ പ്രദേശങ്ങളിൽ സ്ത്രീകൾക്ക് വേണ്ടി ഉള്ള പബ്ലിക് ടോയ്ലറ്റുകൾ നിരോധിക്കാൻ തുടങ്ങി സംഘപരിവാർ സംഘടനകൾ. ”
എന്നാല്‍ എന്താണ് ഈ സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ വീഡിയോ ഞങ്ങൾ പരിശോധിച്ചപ്പോൾ വീഡിയോയിൽ ഔറംഗാബാദ് എന്ന് എഴുതിയതായി കണ്ടെത്തി. ഞങ്ങൾ ഗൂഗിളിൽ ഈ കീ വേർഡുകൾ വെച്ച് അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ദി ഫ്രീ പ്രസ് ജേർണൽ പ്രസിദ്ധികരിച്ച ഒരു റിപ്പോർട്ട് ലഭിച്ചു. മാർച്ച് 20, 2023നാണ് ഈ വാർത്ത പ്രസിദ്ധികരിച്ചത്. വാർത്ത പ്രകാരം മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഹിന്ദുത്വ സംഘടനങ്ങൾ നഗരത്തിൻ്റെ ബോർഡിൽ എഴുതിയ പേര് മാറ്റിയില്ല എന്നതിനെ തുടർന്നാണ് ഇവർ ഈ പബ്ലിക് ടോയ്ലറ്റ് ആക്രമിച്ചത്.
വാർത്ത വായിക്കാൻ – FPJ | Archived Link
ഹിന്ദു ഗർജ്ജന മോർച്ച എന്നായിരുന്നു ഈ ഹിന്ദുത്വ സംഘടനയുടെ പേര്. ബോർഡിൽ ‘ഔറംഗബാദ്’ എന്നത് മാറ്റി ഛത്രപതി സംഭാജിനഗർ എഴുതിയില്ല എന്ന കാരണം കൊണ്ടാണ് ഇവർ ടോയ്ലറ്റിൻ്റെ ബോർഡ് തകർത്തത്. ഇവർ ഫിസിക്സ് വാലയുടെ ഫ്ലക്സും ഇതേ കാരണം കൊണ്ട് കീറി. ഈ സംഭവം ടൈംസ് ഓഫ് ഇന്ത്യയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ഔറംഗബാദ് മുഗൾ രാജാവ് ഔറംഗസേബിൻ്റെ പേരിലായിരുന്നു വെച്ചിരുന്നത്. ഈ പേര് മാറ്റണം എന്ന് ശിവസേനയടക്കം പല ഹിന്ദുത്വ സംഘടനകളുടെ ആവശ്യമായിരുന്നു. ഈ ആവശ്യം മഹാരാഷ്ട്ര സർക്കാർ സെപ്റ്റംബർ 17, 2023ന് പൂർത്തീകരിച്ചു. ഔറംഗബാദ് ജില്ലയുടെ പേര് ഔദ്യോഗികമായി മാറ്റി ഛത്രപതി സംഭാജിനഗർ എന്നാക്കി. ഇതേ പോലെ മറ്റൊരു ജില്ലാ ഒസ്മാനാബാദിൻ്റെ പേര് മാറ്റി ധാരാശിവ് എന്നാക്കി. ഈ സംഭവത്തിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾക്ക് ഈ റിപോർട്ടുകൾ വായിക്കാം. Lokmat Times, Siyasat.
നിഗമനം
ഔറംഗബാദ് എന്ന പേരിനെ തുടർന്ന് മഹാരാഷ്ട്രയിൽ ഹിന്ദുത്വ സംഘടന ഛത്രപതി സംഭാജിനഗറിൽ 2023ൽ ഒരു പബ്ലിക് ടോയ്ലറ്റിൻ്റെ ബോർഡ് തകർത്തിയ സംഭവം തെറ്റായി പ്രചരിപ്പിക്കുകയാണ്. ഈ സംഭവത്തിൻ്റെ ദൃശ്യങ്ങൾ ആണ് സംഘപരിവാർ ബിജെപി ഭരണ പ്രദേശങ്ങളിൽ സ്ത്രീകൾക്കുള്ള പബ്ലിക് ടോയ്ലറ്റുകൾ നിരോധിക്കുന്നു എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുകേയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:സ്ത്രീകൾക്കുള്ള പബ്ലിക് ടോയ്ലറ്റ് നിരോധിക്കണം എന്ന ആവശ്യം ഉന്നയിച്ച് ടോയ്ലറ്റ് തകർക്കുന്ന സംഘപരിവാർ പ്രവർത്തകരുടെ ദൃശ്യങ്ങളാണോ ഇത്? സത്യാവസ്ഥ അറിയൂ…
Written By: Mukundan KResult: False
