ത്രിപുരയില്‍ കഴിഞ്ഞ മാസം നടന്ന വര്‍ഗീയ കലാപത്തിന്‍റെ ദൃശ്യങ്ങള്‍ സംബാല്‍ ജുമാ മസ്ജിദിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു

Communal Misleading

സംബാളില്‍ നടന്ന സംഘര്‍ഷത്തില്‍ ജുമാ മസ്ജിദ് തകര്‍ന്നു എന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ദൃശ്യങ്ങള്‍ സംബാളിന്‍റെ ജമാ മസ്ജിദിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് തകര്‍ന്നു കിടക്കുന്ന അവസ്ഥയില്‍ ഒരു പള്ളി കാണാം. ഈ പള്ളി സംബാലിലെ ജുമാ മസ്ജിദ് ആണെന്ന് വീഡിയോയുടെ മുകളില്‍ എഴുതിയിട്ടുണ്ട്. ഈ ദൃശ്യങ്ങളെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “യുപി സംഭാൽ, ജുമാമസ്ജിദ് ഓർക്കുക, സഹിക്കാൻ കഴിയുന്ന അത്രയും ക്രൂരത മാത്രം ചെയ്യുക” 

എന്നാല്‍ ഈ ദൃശ്യങ്ങള്‍ ശരിക്കും ഈയിടെ നടന്ന സംഘര്‍ഷത്തില്‍ നഷ്ടം സംഭവിച്ച ജുമാ മസ്ജിദിന്‍റെതാണോ? എന്താണ് സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ സംഭവത്തിന്‍റെ ദീര്‍ഘമുള്ള വീഡിയോ ലഭിച്ചു. 

Archived

മുകളില്‍ നല്‍കിയ വീഡിയോയുടെ അടികുറിപ്പ് പ്രകാരം ഈ വീഡിയോ ത്രിപുരയിലെ കഡ൦തല ബസാര്‍ പള്ളിയുടെതാണ്. കഴിഞ്ഞ മാസം ദുര്‍ഗ്ഗ പൂജ സമയത്ത് ഈ പ്രദേശത്തില്‍ നടന്ന വര്‍ഗീയ കലാപങ്ങളില്‍ ഈ പള്ളി തക൪ന്നതാണെന്ന് പോസ്റ്റില്‍ പറയുന്നു. ഈ വീഡിയോ ഒക്ടോബര്‍ 7നാണ് Instagramല്‍ അപ്‌ലോഡ്‌ ചെയ്തിട്ടുള്ളത്. അങ്ങനെ സംബളില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന സംഘര്‍ഷവുമായി ഈ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.

ഈ സംഭവത്തിനെ കുറിച്ചുള്ള വാര്‍ത്ത‍കള്‍ ഞങ്ങള്‍ പരിശോധിച്ചു. ദി ഹിന്ദു പ്രസിദ്ധികരിച്ച ഒരു റിപ്പോര്‍ട്ട്‌ പ്രകാരം ഒരു മുസ്ലിം കുടുംബം ദുര്‍ഗ്ഗ പൂജക്കായി സംഭാവന നല്‍കിയില്ല ഇതിനെ തുടര്‍ന്ന് ഈ ഗ്രാമത്തില്‍ വര്‍ഗീയ കലാപങ്ങള്‍ തുടങ്ങി. ഈ കലാപത്തിലാണ് നാം ദൃശ്യങ്ങളില്‍ കാണുന്ന പള്ളി ആക്രമിക്കപെട്ടത്. ഒക്ടോബര്‍ 6നാണ് ഈ ഹിംസ ത്രിപുരയുടെ കഡ൦തലയില്‍ നടന്നത് എന്നും വാര്‍ത്ത‍ വ്യക്തമാക്കുന്നു.

ഞങ്ങള്‍ ത്രിപുരയിലെ കഡ൦തലയിലെ ഒരു നിവാസിയുമായി ബന്ധപെട്ടു. അദ്ദേഹത്തിന് ഈ വീഡിയോ കാണിച്ചപ്പോള്‍ ഈ വീഡിയോ കഡ൦തലയിലെതാണെന്ന് അദ്ദേഹവും സ്ഥിരികരിച്ചു.

സംബളിലെ ജാമ മസ്ജിദിനെ ചൊല്ലിയുള്ള വിവാദം എന്താണ്? 

സംബളിലെ ജാമ മസ്ജിദ് ASIയുടെ കീഴില്‍ പെട്ട ഒരു പള്ളിയാണ്. മുഗല്‍ കാലഘട്ടത്തില്‍ ഉണ്ടാക്കിയ ഈ പള്ളി സംബളിലെ ചന്ദൌസിയിലാണ് സ്ഥിതി ചെയ്യുന്നത്. 19 നവംബര്‍ 2024ന് ഗ്യാന്‍വാപി കേസ് വാദിക്കുന്ന ഹരി ശങ്കര്‍ ജെയിന്‍ 7 പേരടക്കം ഈ പള്ളിക്കെതിരെ ഒരു സെഷന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജിയില്‍ പറയുന്നത് കല്കി ഭാഗ്വാനിനെ സമര്‍പ്പിച്ച ഒരു പ്രാചീന ഹരിഹര്‍ ക്ഷേത്രത്തിനെ തകര്‍ത്ത് അതിന്‍റെ മുകളിലാണ് ഈ പള്ളി പണിതത് എന്നാണ്. കോടതി അതേ ദിവസം ഈ പള്ളിയുടെ സര്‍വേ ചെയ്ത് 29 നവംബര്‍ വരെ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം എന്ന നിര്‍ദേശം നല്‍കി. ഇതിനെ തുടര്‍ന്ന് 24 നവംബറിന് കോടതി നിയമിച്ച കമ്മിഷണര്‍ സര്‍വേ നടത്താന്‍ എത്തിയപ്പോള്‍ ഇവിടെ ജനകൂട്ടം കൂടി സര്‍വേക്ക് എതിരെ പ്രതിഷേധിക്കാന്‍ തുടങ്ങി. ഈ പ്രതിഷേധം പിന്നിട് സംഘര്‍ഷമായി മാറി.

നിഗമനം

സംബളില്‍ ഇയടെയായി നടന്ന സംഘര്‍ഷത്തില്‍ സംബളിലെ ജുമാ മസ്ജിദിന് സംഭവിച്ച നാശത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ മാസം ത്രിപുരയില്‍ നടന്ന ഒരു വ്യത്യസ്ത സംഭവത്തിന്‍റെതാണ്. വീഡിയോ സംബളിലെ ജുമാ മസ്ജിദിന്‍റെതല്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ത്രിപുരയില്‍ കഴിഞ്ഞ മാസം നടന്ന വര്‍ഗീയ കലാപത്തിന്‍റെ ദൃശ്യങ്ങള്‍ സംബാല്‍ ജുമാ മസ്ജിദിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു

Written By: Mukundan K  

Result: Misleading