സന്യാസ വേഷധാരികളെ ആക്രമിച്ച വീഡിയോ- ദൃശ്യങ്ങള്‍ പഞ്ചാബിലെതല്ല, സത്യമിതാണ്…

സാമൂഹികം

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മത പുരോഹിതന്മാർക്ക് നേരെയുള്ള ഒറ്റപ്പെട്ട ആക്രമണങ്ങളുടെ വാർത്തകൾ ഇടയ്ക്കിടെ മാധ്യമങ്ങളിൽ വരാറുണ്ട്. 

ചില ആക്രമണങ്ങൾ അതിക്രൂരവും ഹത്യകളിൽ കലാശിക്കുന്നതുമാണ്. രണ്ടുകൊല്ലം മുമ്പ് മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാരെ മർദ്ദിച്ചു കൊലപ്പെടുത്തിയ വാർത്തയും ചിത്രങ്ങളും മാധ്യമങ്ങൾ പങ്കുവെച്ചിരുന്നു ഹിന്ദു സന്യാസ വേഷം ധരിച്ച ഒരു വ്യക്തിയെ ക്രൂരമായി മർദ്ദിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട് 

പ്രചരണം

സന്യാസ വേഷം ധരിച്ച ഒരാളെ മറ്റൊരാൾ മുറിയിൽ കട്ടിലിൽ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ആദ്യം കാണുന്നത് പിന്നീട് റോഡ് അരികിൽ സിഖ് തലപ്പാവ് ധരിച്ച ഒരാളും പലരും ചേർന്ന് സന്യാസ വേഷധാരികളുടെ നേരെ ആക്രോശിക്കുന്നതും മർദ്ദിക്കുന്നതും കാണാം. പഞ്ചാബിൽ സന്യാസിമാര്‍ക്ക് നേരിട്ട് ക്രൂരമായ ആക്രമണം എന്ന് ആരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: “🔥,,, പഞ്ചാബിൽ കാവിയോടുള്ള ഈ വെറുപ്പ് കാണുമ്പോൾ, പാൽഘറിലെ സാധുക്കളെ കൊന്നത് ഓർമ്മ വരും.. BJP ഇല്ലാത്തിടത്ത് ഇതാണ് ഹിന്ദുക്കളുടെ അവസ്ഥ

*കാവി നിറത്തോടും സാധുക്കളോടും ഇത്ര വെറുപ്പ്.. കാവി വസ്ത്രം ധരിച്ചത് ഞങ്ങളുടെ തെറ്റാണെന്ന് സാധുക്കൾ വീണ്ടും വീണ്ടും പറയുന്നു, പക്ഷേ അപ്പോഴും അവർ കാവി, ലഹ് കാവി എന്ന് പറഞ്ഞു അടിച്ചുകൊണ്ടിരുന്നു🥊🏌️♂️🤺 കാവി വസ്ത്രം കീറുന്നു 😟😓 ,,,*

*यह वीडियो आग 🔥की तरह फैला दो,,, पंजाब में भगवा के प्रति यह नफरत देखकर आपको पालघर में साधुओं की हत्या की यादें ताजा हो जाएगी .. जहां भाजपा नही वहाँ हिन्दुओ का यही हाल है 🤷‍♀️🤷‍♂️,,,*

*भगवा रंग और साधुओं से इतनी नफरत .. साधु बार-बार कह रहे है कि भगवा वस्त्र पहना उसमें हमारा कसूर है, लेकिन फिर भी लाह भगवा, लह भगवा कहकर पीटते रहे🥊🏌️‍♂️🤺,,,,अंत मे साधुओं के भगवा वस्त्र फाड दिए 😟😓,,,*”

FB postarchived link

എന്നാൽ ഈ സംഭവം നടന്നത് പഞ്ചാബിലല്ലെന്നും തെറ്റിദ്ധരിപ്പിക്കുന്ന വിവരണമാണ് വീഡിയോയുടെ ഒപ്പമുള്ളതെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി 

വസ്തുത ഇങ്ങനെ

വീഡിയോ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ വീഡിയോയുമായി ബന്ധപ്പെട്ട് നവഭാരത് ടൈംസ് പ്രസിദ്ധീകരിച്ച വാർത്ത റിപ്പോർട്ട് ലഭിച്ചു. റിപ്പോർട്ട് പ്രകാരം ഇത് രാജസ്ഥാനിലെ സൂറത്ത്ഗഡ് എന്ന സ്ഥലത്ത് നടന്ന സംഭവമാണ് പഞ്ചാബുമായി സംഭവത്തിന് യാതൊരു ബന്ധവുമില്ല. 

റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം ഇങ്ങനെ: രാജസ്ഥാനിലെ സൂറത്ത്ഗഡിൽ സന്യാസ വേഷധാരികളെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സന്യാസ വേഷം ധരിച്ച മൂന്ന് പേർ കടയുടമയെ അന്ധവിശ്വാസത്തിന്‍റെ പേരില്‍ തെറ്റിദ്ധരിപ്പിച്ച് പണം തട്ടാൻ ശ്രമിക്കുകയായിരുന്നു. കടയുടമയും സഹപ്രവർത്തകരും  ചേർന്ന് സന്യാസ വേഷധാരികളെ ക്രൂരമായി മർദിച്ചു. പാലിവാല ബസ് സ്റ്റാൻഡിന് സമീപമാണ് ഈ സംഭവം പറയുന്നത്. ഈ സാഹചര്യത്തിൽ, സമാധാന ലംഘനം ആരോപിച്ച് 2 പേരെ സൂറത്ത്ഗഡിലെ സദർ പോലീസ് സ്റ്റേഷന്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് മാധ്യമങ്ങളും ഇതേ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എല്ലാ റിപ്പോര്‍ട്ടുകളും  അറിയിക്കുന്നത് സംഭവം നടന്നത് രാജസ്ഥാനിലെ സൂറത്ത്ഗഡില്‍ ആണ് എന്നാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങളുടെ പ്രതിനിധി  സദർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. സ്റ്റേഷന്‍ ഹൗസ് ഓഫീസർ അറിയിച്ചത് ഇങ്ങനെയാണ്: “സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ രാജസ്ഥാനിലെ സൂറത്ത്ഗഡില്‍ നടന്ന സംഭവത്തിന്‍റെതാണ്. പഞ്ചാബിലെതല്ല. വീഡിയോ വൈറലായതോടെ പോലീസ് നടപടിയെടുക്കുകയും പാലിവാല സ്വദേശികളായ ജോറ സിംഗ്, ജിതേന്ദ്ര സിംഗ് എന്നിവരെ ചോദ്യം ചെയ്യുകയും ചെയ്തു. സന്യാസ വേഷം ധരിച്ചവര്‍ പണം തട്ടുന്നതിനായി അന്ധവിശ്വാസം പറഞ്ഞു പരത്തുകയും തെറ്റിദ്ധരിപ്പിച്ച് പണം നേടാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമാകുന്നത്. കേസില്‍ എഫ്‌ഐ‌ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആരും പരാതിയും തന്നിട്ടില്ല. മര്‍ദ്ദനമേറ്റവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇവര്‍ യഥാര്‍ത്ഥ സന്യാസികളാണോ എന്ന കാര്യം അന്വേഷിക്കുകയാണ്. നിലവിൽ ഈ വിഷയത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.”

സന്യാസ വേഷധാരികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ രാജസ്ഥാനില്‍ നിന്നുള്ളതാണ്. പഞ്ചാബുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല 

നിഗമനം 

പോസ്റ്റിലെ വീഡിയോയും ഒപ്പമുള്ള വിവരണവും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ദൃശ്യങ്ങള്‍ പഞ്ചാബിലെതല്ല, രാജസ്ഥാനിലെ സൂറത്ത്ഗഡില്‍ നിന്നുള്ളതാണ്. മര്‍ദ്ദനമേറ്റവര്‍ ഇതുവരെ പോലീസ് പരാതി നല്‍കിയിട്ടില്ല. പോലീസ് സ്വന്തം നിലയ്ക്ക് കേസ് അന്വേഷണം നടത്തുകയാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സന്യാസ വേഷധാരികളെ ആക്രമിച്ച വീഡിയോ- ദൃശ്യങ്ങള്‍ പഞ്ചാബിലെതല്ല, സത്യമിതാണ്…

Written By: Vasuki S 

Result: False