
സംഘ പ്രവര്‍ത്തകര്‍ ബിജെപിക്കെതിരെ പ്രതിഷേധം നടത്തുന്നു കുടാതെ മോദി സര്‍ക്കാര്‍ കള്ളനാണ് എന്നും പറയുന്നു എന്ന വാദത്തോടെ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നു.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്നത് സംഘ പ്രവര്‍ത്തകരല്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയില്‍ കാണുന്ന യഥാര്‍ത്ഥ സംഭവം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് കാവി കൊടി പിടിച്ചും കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചും പ്രതിഷേധം നടത്തുന്ന പ്രവര്‍ത്തകരെ കാണാം. ഈ പ്രവര്‍ത്തകര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് എന്നാണ് പോസ്റ്റിന്‍റെ അടികുറിപ്പില്‍ വാദിക്കുന്നത്. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്:
“സംഘികൾക്ക് ഇതെന്തു പറ്റി ..😂
മോഡി സർക്കാർ കള്ളനാണ് പോലും 😂”
ഇതേ അടികുറിപ്പ് ഉപയോഗിച്ച് ഈ വീഡിയോ പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകള്‍ നമുക്ക് താഴെ കാണാം.
Screenshot: Facebook Search showing similar posts.
വസ്തുത അന്വേഷണം
വീഡിയോയുടെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ വീഡിയോ ശ്രദ്ധിച്ച് നോക്കി. വീഡിയോയില്‍ നമുക്ക് പ്രതിഷേധിക്കുന്നവരുടെ മുന്നില്‍ ഒരു ബാനര്‍ കാണാം. ഈ ബാനറില്‍ ശിവസേന സംസ്ഥാപകന്‍ ബാലസഹെബ് താക്കറെയുടെ അദ്ദേഹത്തിന്‍റെ മകനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താകറെയുടെയും പേരക്കുട്ടിയും മഹരാഷ്ട്ര മന്ത്രിസഭയില്‍ മന്ത്രിയുമായ ആദിത്യ താകറെയുടെയും ചിത്രങ്ങള്‍ നമുക്ക് കാണാം.
Shivsena founder late Balasaheb Thakeray, Maha CM Uddhav Thakeray and Maha Minister Aditya Thakeray are seen in the banner held by protestors.
ശിവസേനയും ആര്‍.എസ്.എസിന്‍റെ പോലെ കാവി കൊടിയാണ് ഉപയോഗിക്കുന്നത്. അതിനാല്‍ വീഡിയോയില്‍ കാണുന്ന പ്രവര്‍ത്തകര്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് എന്ന് തെറ്റിദ്ധരിക്കുന്നത് സ്വാഭാവികമാണ്.
ഈ വീഡിയോയില്‍ ശിവസേന പ്രവര്‍ത്തകര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച് നടത്തുന്ന മാര്‍ച്ചാണ് നാം കാണുന്നത്. ഈ വീഡിയോയെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രതിഷേധം നടന്നത് മഹാരാഷ്ട്രയിലെ ഹി൦ഗോളിയിലാണ്. കുറച്ച് ദിവസം മുന്‍പ് ശിവസേന മഹാരാഷ്ട്രയില്‍ പല ഇടത് പെട്രോള്‍/ഡീസല്‍ വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച് കാളവണ്ടി മാര്‍ച്ച് നടത്തിയിരുന്നു. ഈ മാര്‍ച്ചും ഈ പ്രതിഷേധ പരിപാടികളുടെ ഭാഗമായിരുന്നു.
ഈ സമരത്തിന് നേത്രത്വം കൊടുത്തത് മഹാരാഷ്ട്രയിലെ കലംനൂരി എന്ന മണ്ഡലത്തിന്‍റെ എം.എല്‍.എ. സന്തോഷ് ലക്ഷ്മണ്‍ റാവു ബാങ്ങറായിരുന്നു. അദ്ദേഹത്തിനോടൊപ്പം ശിവസേനയുടെ പല പ്രാദേശിക നേതാകളും പ്രവര്തകരുമുണ്ടായിരുന്നു. സംഭവത്തിനെ കുറിച്ച് വിശദമായ വാര്‍ത്ത നമുക്ക് താഴെ നല്‍കിയ വീഡിയോയില്‍ കാണാം.
നിഗമനം
വീഡിയോയെ കുറിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം തെറ്റാണ്. വീഡിയോയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നത് സംഘപ്രവര്‍ത്തകരല്ല പകരം മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച് ശിവസേന സംഘടിപ്പിച്ച പ്രതിഷേധത്തിന്‍റെ വീഡിയോയാണ് നാം കാണുന്നത്.

Title:സംഘ പ്രവര്‍ത്തകര്‍ ബിജെപിക്കെതിരെ പ്രതിഷേധം നടത്തിയോ? സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: Misleading
