
ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷത്തിന് അല്പം ശമനമുണ്ടങ്കിലും യുദ്ധാവസ്ഥ തുടരുകയാണ് എന്നാണ് വാര്‍ത്തകള്‍. ഗാസ മുനമ്പിലെ ഹമാസിന്‍റെ തുരങ്കങ്ങളിലൊന്നിൽ ഇസ്രായേലി സൈനികര്‍ കണ്ട കാഴ്ച്ചകള്‍ എന്ന വിവരണത്തോടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
നീളത്തിലുള്ള ഒരു മുറിക്കുള്ളില്‍ വിവിധതരം തോക്കുകളുടെയും മറ്റ് യുദ്ധോപകരണങ്ങളുടെയും വിപുലമായ ശേഖരം സൈനികര്‍ പരിശോധിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇസ്രയേലി സൈനികര്‍ ഹമാസിന്‍റെ തുരങ്കത്തില്‍ കണ്ടെടുത്ത യുദ്ധോപകരണങ്ങളാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇതൊരു ഷോപ്പിംഗ് മാൾ അല്ല. ഇസ്രെയേൽ സേന ഹമാസ് തീവ്രവാദികളുടെ ഒരു തുരംഗത്തിൽ കേറിയപ്പോൾ കണ്ടതാണ്. എല്ലാ പ്രധാന ആശുപത്രി, സ്കൂൾ,റെസിഡൻഷൽ ഏരിയ, മസ്ജിദ്, ഇതിന്റെ എല്ലാം അടിയിൽ ഭൂഗർഭ സാമ്രാജ്യം ഉണ്ടാക്കി, അവിടുത്തെ സാധാരണ ജനങ്ങളെ മനുഷ്യ കവച മാക്കുകയാണ് ഹമാസ് ചെയ്യുന്നത്. ലോക രാജ്യങ്ങൾ പലസ്റ്റീനിനു കൊടുക്കുന്ന സാമ്പത്തിക സഹായമൊന്നും അവരിലേക്ക് എത്താതെ, ഹമാസ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് അത് ഉപയോഗിക്കുന്നു.. #Isreal #Idf ❤️”
എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
വീഡിയോ കീ ഫ്രെയിയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2023 ആഗസ്റ്റ് 31 ന്, അതായത് ഗാസ മുനമ്പിലേക്കുള്ള ഇസ്രായേൽ അധിനിവേശത്തിന് ഏകദേശം രണ്ട് മാസം മുമ്പ് മുതല്‍ ഈ ദൃശ്യങ്ങള്‍ പ്രചരിച്ചു തുടങ്ങിയിരുന്നുവെന്ന് വ്യക്തമാക്കുന്ന സൂചനകള്‍ ലഭിച്ചു.
വെസ്റ്റ് ബാങ്കിലെ റാമല്ലയിൽ നിന്ന് കണ്ടുകെട്ടിയ ആയുധങ്ങൾ ചിത്രീകരിച്ചതായി അവകാശപ്പെട്ട് 2023 ഓഗസ്റ്റിൽ X പ്ലാറ്റ്ഫോമില്‍ പങ്കുവച്ച വീഡിയോയില്‍ ഇതേ ദൃശ്യങ്ങള്‍ തന്നെയാണ്.

യുദ്ധസമയത്ത് ഗാസ മുനമ്പിലെ ഹമാസിന്‍റെ തുരങ്കത്തിനുള്ളിൽ ഇസ്രായേൽ സൈനികാര്‍ പരിശോധിക്കുന്നു എന്നത് അതിനാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ്.
അതേ ദിവസം, റാമല്ലയിലെ ബെയ്‌റ്റൂണിയ ഗ്രാമത്തിൽ ആയുധങ്ങളുടെ നിർമ്മാണവും വ്യാപാരവും നടത്തിയിരുന്ന
ഒരു രഹസ്യ ഫലസ്തീനിയൻ വർക്ക്‌ഷോപ്പ് ഇസ്രായേൽ പോലീസും സൈന്യവും റെയ്ഡ് ചെയ്തതായി ഓള്‍ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. 26 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തതും നിരവധി ആയുധങ്ങളും തോക്കുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തതായും റിപ്പോർട്ടിലുണ്ട്.

“കഴിഞ്ഞ വർഷം മുതല്‍ ഇസ്രായേലില്‍ ആയുധ കള്ളക്കടത്ത് വര്‍ദ്ധിച്ചു. ഭീകരാക്രമണങ്ങളുടെ വർദ്ധന ഗവൺമെന്‍റിനെ ‘ഓപ്പറേഷൻ ബ്രേക്ക് ദ വേവ്’ ആരംഭിക്കാൻ പ്രേരിപ്പിച്ചു, ഇത് ആക്രമണങ്ങളെ ചെറുക്കാനും അക്രമത്തിന്‍റെ തരംഗം മറ്റൊരു ഇൻതിഫാദ ആകുന്നത് തടയാനുമാണ്.
ബുധനാഴ്ച രാത്രി, ജൂഡിയ ആൻഡ് സമരിയ ഡിസ്ട്രിക്റ്റ് സെൻട്രൽ യൂണിറ്റിലെ അന്വേഷണ ഉദ്യോഗസ്ഥർ റാമല്ലയ്ക്ക് സമീപമുള്ള ബെയ്റ്റൂണിയയിൽ അനധികൃത ആയുധ ഓപ്പറേഷൻ നടത്തുന്നതായി കരുതുന്ന 26 കാരനായ പലസ്തീൻകാരന്‍റെ വീട്ടിൽ റെയ്ഡ് നടത്തി. സംശയാസ്പദമായ അനധികൃത ആയുധ ശേഖരം രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു.”
റെയ്ഡിനിടെ, ഫലസ്തീൻ യുവാക്കൾ ഇസ്രായേൽ സൈനികർക്ക് നേരെ കല്ലുകളും മൊളോടോവ് കോക്ടെയിലുകളും എറിഞ്ഞുവെന്നും അവർ അവരെ ബലമായി ചിതറിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. അതേ സന്ദർഭത്തിൽ, വെസ്റ്റ്ബാങ്ക് പരിസരങ്ങളിലേക്കുള്ള രാത്രികാല റെയ്ഡുകളിൽ, ഇസ്രായേൽ സൈന്യം 17 ഫലസ്തീനികളെ പിടികൂടി.
ഇസ്രായേൽ അധിനിവേശ സേനയ്ക്കും ഫലസ്തീൻ ചെറുത്തുനിൽപ്പിനും ഇടയിൽ ഗാസ നഗരത്തിന് പടിഞ്ഞാറ് ഒന്നിലധികം മുന്നണികളിൽ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടവുമായി ബന്ധപ്പെടുത്തിയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. എന്നാല്‍ വീഡിയോ നിലവിലെ സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പേ മുതലുള്ളതാണ്.
ഒക്‌ടോബർ 7-ന് അൽ-ഖസ്സാം ബ്രിഗേഡ്‌സ് ആരംഭിച്ച ഓപ്പറേഷൻ അൽ-അഖ്‌സക്കെതിരെ ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 4,506 കുട്ടികൾ ഉൾപ്പെടെ 27,000-ലധികം ഫലസ്തീനികൾ പരിക്കേൽക്കുകയും 11,000 പേർ കൊല്ലപ്പെടുകയും ചെയ്‌തു. ഹമാസ് നിയന്ത്രിത പലസ്തീനിയൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ സമീപകാല കണക്കനുസരിച്ച്, വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ അധിനിവേശത്തിൽ 183 ഫലസ്തീനികൾ കൊല്ലപ്പെടുകയും 2,500 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നിഗമനം
പോസ്റ്റിലെ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഗാസ മുനമ്പിലെ ഹമാസ് തുരങ്കത്തില്‍ ഇസ്രയേലി പട്ടാളം ആയുധങ്ങള്‍ പിടിച്ചെടുത്തു എന്നതരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ഓഗസ്റ്റ് മാസം മുതല്‍ അതായത് ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം തുടങ്ങുന്നതിന് രണ്ടു മാസം മുമ്പുമുതല്‍ ലഭ്യമാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഗാസയിലെ ഹമാസ് തുരങ്കങ്ങൾക്കുള്ളിൽ ഇസ്രായേലി സൈനികര്‍ കണ്ടെത്തിയ ആയുധശേഖരമാണോ ഇത്? ദൃശ്യങ്ങളുടെ സത്യമിങ്ങനെ…
Written By: Vasuki SResult: MISLEADING
