
ഡല്‍ഹിയിലെ 70 അസ്സംബ്ലി മണ്ഡലങ്ങളിൽ നടന്ന തെരെഞ്ഞെടുപ്പിന്‍റെ ഫലങ്ങള്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഫെബ്രുവരി 11ന് പ്രഖ്യാപ്പിച്ചു. അരവിന്ദ് കേജ്രിവാലിന്‍റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി 70ല്‍ 63 മണ്ഡലങ്ങളില്‍ വിജയിച്ച് ഡല്‍ഹിയില്‍ അധികാരം നിലനിറുത്തി. എന്നാല്‍ കഴിഞ്ഞ പ്രാവശ്യം വെറും 3 മണ്ഡലങ്ങളില്‍ ജയിച്ച ബിജെപിക്ക് ഈ തവണ 8 മണ്ഡലങ്ങളില്‍ വിജയം രേഖപ്പെടുത്തി എങ്കിലും കാര്യമായി ഒരു നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. എന്നാല്‍ വോട്ടിംഗ് ശതമാനത്തില്‍ മാത്രം ബിജെപിക്ക് ഏകദേശം 6 ശതമാനത്തിന്‍റെ വര്‍ധനയുണ്ടായിട്ടുണ്ട്. ഇതിന്‍റെ പശ്ച്യാത്തലത്തില്‍ ബിജെപി 36 സീറ്റുകള്‍ തോറ്റത് 2000 വോട്ടുകളെക്കാളും കുറഞ്ഞ വ്യത്യാസം കൊണ്ടാണെന്ന തരത്തിലുള്ള പോസ്റ്റുകള്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. കോണ്‍ഗ്രസിന്‍റെ വോട്ടര്‍മാര്‍ കോണ്‍ഗ്രസിന് വോട്ട് കൊടുത്താല്‍ തന്നെ ബിജെപിക്ക് ഡല്‍ഹിയില്‍ 44 സീറ്റുകളില്‍ വിജയിക്കാമായിരുന്നു എന്നാണ് ഇത്തരം പോസ്റ്റുകള്‍ പറയുന്നത്.. പക്ഷെ ഞങ്ങള്‍ ഈ പോസ്റ്റില്‍ ഉന്നയിച്ച വാദത്തിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ വാദങ്ങളില്‍ യാതൊരു വസ്തുതയുമില്ല എന്ന് മനസിലാക്കാന്‍ സാധിച്ചു. പോസ്റ്റിലെ വാദങ്ങള്‍ എപ്രകാരം തെറ്റാന്നെന്ന് നമുക്ക് നോക്കാം.
വിവരണം

Archived Link |
പോസ്റ്റില്‍ പങ്ക് വെക്കുന്ന ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ദേഖി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചത് 8 മണ്ഡലത്തില്‍…8 മണ്ഡലത്തില്‍ തോറ്റത് 100 വോട്ടിന്…19 മണ്ഡലത്തില്‍ തോറ്റത് 1000 വോട്ടിന്…9 മണ്ഡലത്തില്‍ തോറ്റത് 2000 വോട്ടിന്… കോണ്‍ഗ്രസ് പ്രവര്‍ത്തകരെങ്കിലും അവരുടെ വോട്ട് കോണ്‍ഗ്രസിന് കുത്തിയിരുന്നെങ്കില്‍ ആപ്പ് അപ്പിലാകുമായിരുന്നു.”
വസ്തുത അന്വേഷണം
ഞങ്ങള്‍ പോസ്റ്റില്‍ ഉന്നയിക്കുന്ന വാദം പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചു. ഡല്‍ഹി നിയമസഭയുടെ ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ പോസ്റ്റില്‍ ഉന്നയിച്ച വാദം പൂർണമായി തെറ്റാണെന്ന് ഞങ്ങള്‍ കണ്ടെത്തി. ഡല്‍ഹിയില്‍ നിയമസഭ മണ്ഡലങ്ങളില്‍ വിജയിച്ച സ്ഥാനാര്‍ഥിയും രണ്ടാം സ്ഥാനം നേടിയ സ്ഥാനാര്‍ഥിയും തമ്മിലുള്ള വോട്ട് വ്യത്യാസം പരിശോധിച്ചപ്പോള്‍ വെറും മൂന്ന് മണ്ഡലങ്ങളില്‍ മാത്രം വ്യത്യാസം 2000 വോട്ടിനെക്കാൾ കുറവാണെന്ന് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. ആദര്‍ശ് നഗര്‍, ബിജവാസന്‍, ലക്ഷ്മി നഗര്‍ എന്നിവയാണ് ഈ മണ്ഡലങ്ങൾ.

ഇതില്‍ ആദര്‍ശ് നഗര്‍ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പവന്‍ ശര്‍മ ബിജെപിയുടെ രാജ് കുമാര്‍ ഭാട്ടിയയെ തോല്‍പ്പിച്ചത് 1589 വോട്ടിന്‍റെ വ്യത്യാസത്തിലാണ്. അതു പോലെ ബിജവാസന്‍ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഭുപ്പിന്ദര്‍ സിംഗ് ജൂണ്‍ ബിജെപി സ്ഥാനാര്‍ഥി സത് പ്രകാശ് രണയെ തോല്‍പ്പിച്ചത് 753 വോട്ടുകളുടെ വ്യത്യാസത്തിലാണ്.

ലക്ഷ്മി നഗര്‍ മണ്ഡലത്തില്‍ വിജയിച്ചത് ബിജെപിയുടെ സ്ഥാനാര്‍ഥി അഭയ് വര്‍മയാണ്. അദേഹം ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി നിതിന്‍ ത്യാഗിയെ തോല്‍പ്പിച്ചത് വെറും 880 വോട്ടുകളുടെ വ്യത്യാസത്തിലാണ്. ഈ മുന്ന് മണ്ഡലങ്ങള്‍ ഒഴിവാക്കിയാല്‍ വേറെ എവിടെയും വിജയിച്ച സ്ഥാനാര്‍ഥിയും രണ്ടാം സ്ഥാനം നേടിയ സ്ഥാനാര്‍ഥിയുമായി 2000 തിനെക്കാള്‍ കുറവ് വോട്ടുകളുടെ വ്യത്യാസമില്ല.
നിഗമനം
പോസ്റ്റില്‍ വാദിക്കുന്നത് പൂർണമായി തെറ്റാണ്. ഡല്‍ഹിയില്‍ വെറും മുന്ന് മണ്ഡലങ്ങളില്‍ മാത്രമാണ് വിജയിച്ച സ്ഥാനാര്‍ഥിയും രണ്ടാം സ്ഥാനം നേടിയ സ്ഥാനാര്‍ഥിയുമായിയുള്ള വോട്ടുകളുടെ വ്യത്യാസം 2000 വോട്ടിനെ കാലും കുറവുള്ളത്. ഡല്‍ഹിയിലെ 67 മണ്ഡലങ്ങളില്‍ ഈ വ്യത്യാസം 2000 വോട്ടിനെക്കാൾ അധികമാണുള്ളത് എന്നാണ് വസ്തുത.

Title:FACT CHECK: ഡല്‍ഹിയില്‍ ബിജെപി 36 സീറ്റുകളില്‍ തോറ്റത് വെറും 2000 വോട്ടിന്‍റെ വ്യത്യാസം കൊണ്ടാണോ…?
Fact Check By: Mukundan KResult: False
