
നെതര്‍ലന്‍ഡ്‌സില്‍ വന്ന വെള്ളപൊക്കത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രം നെതര്‍ലന്‍ഡ്‌സിലെതല്ല എന്നാണ് ഞങ്ങള്‍ക്ക് അന്വേഷണത്തില്‍ നിന്ന് മനസിലായത്. ചിത്രം യഥാര്‍ത്ഥത്തില്‍ എവിടുത്തെതാണ് എന്ന് നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് വെള്ളത്തില്‍ മുങ്ങി കിടക്കുന്ന ഒരു നഗരത്തിന്‍റെ ചിത്രം കാണാം. ഈ ചിത്രത്തിനോടൊപ്പം നല്‍കിയ അടികുറിപ്പ് ഇപ്രകാരമാണ്:
“എന്റെ പൊന്ന് CM സാർ… ദയവ് ചെയ്ത് അങ്ങ് വായ തുറക്കരുത്. നെതർലാൻഡ് മോഡൽ നടപ്പാക്കും എന്ന് പറഞ്ഞു.. ദേ… രണ്ടാഴ്ചയായി നെതർലാൻറുകാർ പ്രളയ ദുരിതത്തിലാണ്..
ക്യൂബൻ വാക്സിൻ ഇറക്കും എന്ന് പറ ഞ്ഞു… ക്യൂബൻ ജനത കഴിഞ്ഞ മൂന്ന് ആഴ്ചകളായി സമരത്തിലാണ്.. 476 പേർ വെടിയേറ്റ് മരിച്ചു..
ഇനി തായ്ലൻറിന്റെ കാര്യം.. അവിടേയും
ഉടൻ പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ..”
അടികുറിപ്പില്‍ നിന്ന് ഈ ചിത്രം നെതര്‍ലന്‍ഡ്‌സിലെ പ്രളയ ദുരിതമാണ് കാണിക്കുന്നത് എന്ന് മനസിലാവുന്നു. ഇത് അല്ലാതെ ക്യുബയിലെ സമരങ്ങളെ കുറിച്ചും പോസ്റ്റില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ ചിത്രം നെതര്‍ലന്‍ഡ്‌സിലെതാണോ എന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ടൈംസ് ഓഫ് ഒമാന്‍ പ്രസിദ്ധികരിച്ച ഈ വാര്‍ത്ത ലഭിച്ചു.

വാര്‍ത്ത വായിക്കാന്‍-Times Of Oman | Archived Link
വാര്‍ത്ത പ്രകാരം ഈ ചിത്രം ബെല്‍ജിയത്തിലെ ഒരു നഗരത്തിന്‍റെതാണ് എന്ന് മനസിലാവുന്നു. ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് VRT എന്ന ബെല്‍ജിയമിലെ മാധ്യമ വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത ലഭിച്ചു. വാര്‍ത്തയില്‍ ഈ വെള്ളപ്പൊക്കത്തിന്‍റെ ദൃശ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ ദൃശ്യങ്ങളില്‍ ചിത്രത്തില്‍ കാണുന്ന സ്ഥലം നമുക്ക് വ്യക്തമായി കാണാം.

വാര്‍ത്ത വായിക്കാന്‍-VRT | Archived Link
വാര്‍ത്ത പ്രകാരം ബെല്‍ജിയത്തിന്‍റെ സ്പാ എന്ന നഗരത്തിന്‍റെതാണ് എന്ന് വ്യക്തമാക്കുന്നു. ഈ നഗരത്തിന്‍റെ വീഡിയോ എ.എഫ്.പിയും അവരുടെ യുട്യൂബ് ചാനലില്‍ നല്‍കിയിട്ടുണ്ട്.
ബെല്‍ജിയം മാത്രമല്ല, അയാള്‍ രാജ്യങ്ങളായ നെതര്‍ലന്‍ഡ്‌സിലും, ജര്‍മ്മനിയിലും ഫ്രാന്‍സിലും വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. ഇത് പോലെയുള്ള പ്രളയം ഇത് വരെ പടിഞ്ഞാറന്‍ യുറോപ്പിലെ രാജ്യങ്ങള്‍ കണ്ടിട്ടില്ല എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നെതര്‍ലന്‍ഡ്‌സിനെയും ഈ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. പക്ഷെ ജര്‍മ്മനിയും ബെല്‍ജിയത്തിനെ കാളും കുറവ് നഷ്ടമാണ് നെതര്‍ലന്‍ഡ്‌സില്‍ സംഭവിച്ചത്. ഇതിന്‍റെ കാരണം നെതര്‍ലന്‍ഡ്‌സിന്‍റെ വെള്ളപ്പൊക്കം നിയന്ത്രണ സംവിധാനമാണ്. ഈ സംവിധാനം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് നമുക്ക് താഴെ നല്‍കിയ വീഡിയോയില്‍ കാണാം.
വീഡിയോയില്‍ പറയുന്ന പരമ്പരഗത ഡൈക്കുകള്‍ (മണ്ണ് കൊണ്ട് നിര്‍മിച്ച ഒരു മതില്‍ അഥവാ വലിയൊരു കുഴി) ആണ് നഗരങ്ങളെ വെള്ളത്തില്‍ നിന്ന് സംരക്ഷിക്കുന്നത്. നെതര്‍ലന്‍ഡിലെ ലിംബര്‍ഗ് പ്രദേശത്തില്‍ ഇങ്ങനെയൊരു ഡൈക്കില്‍ ദ്വാരമുണ്ടായ കാരണമാണ് ചില നഗരങ്ങളില്‍ വെള്ളം കയറിയതും ആയിര കണക്കിന് ജനങ്ങള്‍ക്ക് പലായനം ചെയ്യേണ്ടി വന്നതും. പക്ഷെ നെതര്‍ലന്‍ഡ്‌സിന് ഈ പ്രളയത്തില്‍ യാതൊരു ജീവനും നഷ്ടപെട്ടില്ല. അതെ സമയത്ത് ജര്‍മ്മനിയിലും ബെല്‍ജിയത്തിലും 188 പേരാണ് വെള്ളപ്പൊക്കത്തില്‍ മരിച്ചത്. ഇതില്‍ ജര്‍മ്മനിയിലാണ് ഏറ്റവും കൂടുതല്‍ 157 പേര് മരിച്ചത്.

ലേഖനം വായിക്കാന്‍- Reuters
പോസ്റ്റില്‍ ക്യുബയിലെ സമരങ്ങളില്‍ ഇത് വരെ 476 പേര്‍ വെടിയേറ്റ് മരിച്ചു എന്നും വാദിക്കുന്നു. പക്ഷെ ഇത് വരെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം വെറും ഒരു മരണമാണ് സ്ഥിരികരിച്ചിട്ടുള്ളത്. 100ല്‍ അധികം ആള്‍ക്കാരെ കാണാനില്ല എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പക്ഷെ 476 പേരെ ക്യൂബയില്‍ വെടിവെച്ച് കൊന്നു എന്ന തരത്തില്‍ യാതൊരു വിശ്വസനീയമായ റിപ്പോര്‍ട്ടുകളും ലഭിച്ചിട്ടില്ല.

നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം നെതര്‍ലന്‍ഡ്‌സിലെ വെള്ളപ്പൊക്കത്തിന്‍റെതല്ല പകരം ഒരു ബെല്‍ജിയന്‍ നഗരത്തിന്‍റെതാണ്. കുടാതെ ക്യൂബയില്‍ പ്രതിഷേധത്തില്‍ 476 പേര്‍ വെടിയേറ്റ് മരിച്ചു എന്ന തരത്തില്‍ യാതൊരു വിശ്വസനീയമായ റിപ്പോര്‍ട്ടുകളും ഇത് വരെ പുറത്ത് വന്നിട്ടില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:വെള്ളപ്പൊക്കത്തിന്‍റെ ഈ ചിത്രം നെതര്‍ലന്‍ഡ്‌സിലെതല്ല ബെല്‍ജിയത്തിലെതാണ്…
Fact Check By: Mukundan KResult: Partly False
