
കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിജയത്തിന് ശേഷം നടന്ന വിഘടനവാദികളുടെ റാലി എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പാകിസ്ഥാനിലെതാണ് എന്ന് കണ്ടെത്തി. വീഡിയോയുടെ വസ്തുത എന്താണ് നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നമുക്ക് ‘ആസാദി’ എന്ന മുദ്രാവാക്യങ്ങള്‍ വിളിച്ച് ആളുകള്‍ റാലിയില്‍ പോക്കുന്നതായി നമുക്ക് കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “കോൺഗ്രസ് വിജയത്തിന് ശേഷം വിഘടന സ്വരം ഉയർത്തി വീണ്ടുമൊരു വിഭജന രാഷ്ട്രീയം പൊളിറ്റിക്കൽ ഇസ്ലാമിന്റെ നേതൃത്വത്തിൽ കർണാടകയിൽ ഇന്നലെ നടന്നൂ.
കേന്ദ്രം ഇത് ഗൗരവത്തോടെ നേരിടാൻ വൈകരുത് 🚩🚩🚩”
എന്നാല്‍ എന്താണ് ഈ പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ‘ലേകെ രഹേംഗേ ആസാദി’ അതായത് സ്വാതന്ത്ര്യം നേടിയിരിക്കും എന്ന മുദ്രവക്യങ്ങലോടൊപ്പം ‘ഇമ്രാന്‍ ഖാന്‍ കോ രിഹ കരോ’ അതായത് ഇമ്രാന്‍ ഖാനിനെ വിട്ടയക്കുക എന്നും നമുക്ക് കേള്‍ക്കാം. ഈ മുദ്രാവാക്യങ്ങള്‍ മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനിനെ പിന്തുണച്ചാണ് ഉന്നയിക്കുന്നത് എന്ന് തോന്നുന്നു.
ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഈ ട്വീറ്റ് ലഭിച്ചു.
ഈ വീഡിയോ പങ്കുവച്ചത് പാകിസ്ഥാനിലെ ഒരു മാധ്യമപ്രവര്‍ത്തകനായ അന്‍വര്‍ ലോധിയാണ്. ഈ വീഡിയോ പോസ്റ്റില്‍ പങ്കുവച്ചവീഡിയോയെ ക്കാള്‍ ക്ലിയര്‍ ആണ്. വീഡിയോയില്‍ നമുക്ക് ഒരു വ്യക്തിയുടെ തൊപ്പിയില്‍ ISF എഴുതിയതായി നമുക്ക് കാണാം.

ISF എന്നത് ഇമ്രാന്‍ ഖാനിന്‍റെ പാര്‍ട്ടി തെഹ്രീക് എ ഇന്‍സാഫ് പാകിസ്ഥാനിന്‍റെ വിദ്യാര്‍ഥി സംഘടനയായ ഇന്‍സാഫ് സ്റ്റുഡന്‍റ ഫെഡറേഷന്‍ ആണ്.

നിഗമനം
കര്‍ണാടകയില്‍ നടന്ന വിഘടനവാദികളുടെ റാലി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍റെ വിമോചനത്തിനായി കഴിഞ്ഞ ആഴ്ച്ച നടന്ന പ്രതിഷേധത്തിന്‍റെതാണ്. വീഡിയോയില്‍ കാണുന്നത് ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടന ISF നടത്തിയ പ്രതിഷേധത്തിന്‍റെതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | WhatsApp (9049053770)

Title:കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ വിജയത്തിന് ശേഷം വിഘടന സ്വരങ്ങള്‍ ഉയര്‍ത്തിയുള്ള റാലി എന്ന തരത്തില്‍ പാക്കിസ്ഥാനിലെ വീഡിയോ പ്രചരിപ്പിക്കുന്നു…
Fact Check By: Mukundan KResult: False
