കര്‍ണ്ണാടകയില്‍ ബിജെപി നേതാവിന്‍റെ കാറിൽ നിന്ന് ഇവിഎം മെഷീൻ കണ്ടെത്തി..? വീഡിയോയുടെ വാസ്തവമിങ്ങനെ…

False ദേശീയം | National രാഷ്ട്രീയം | Politics

ജനക്കൂട്ടം വാഹനം തടഞ്ഞു നിര്‍ത്തി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തകര്‍ക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

കര്‍ണ്ണാടകയില്‍ ബിജെപി നേതാവിന്‍റെ കാറിൽ നിന്ന് ഇവിഎം മെഷീൻ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ അക്രമാസക്തരായ സംഭവത്തിന്‍റെ ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “കർണാടകയിൽ BJP നേതാവിന്റെ കാറിൽ നിന്നും EVM മെഷീൻ കൈയോടെ നാട്ടുകാർ പിടികൂടിപ്പോൾ”

FB postarchived link

എന്നാല്‍ തെറ്റായ പ്രചാരണമാണ് ഇതെന്നും പോളിംഗ് ഉദ്യോഗസ്ഥരുടെ വാഹനം നാട്ടുകാര്‍ തകര്‍ത്തപ്പോഴുള്ള പഴയ ദൃശ്യങ്ങളാണ് ഇതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ സംഭവത്തെ കുറിച്ചുള്ള ചില വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. 

2023 മേയ് 10 ന് കര്‍ണ്ണാടകയില്‍ വിജയപുര ജില്ലയിലെ മസാബിനാലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനായി സൂക്ഷിച്ച  ഇവിഎമ്മുകൾ കൊണ്ടുപോകുകയായിരുന്ന സെക്ഷൻ ഓഫീസറുടെ വാഹനം ഗ്രാമവാസികൾ തടഞ്ഞുനിർത്തി വോട്ടിംഗ് ഉപകരണങ്ങള്‍ നശിപ്പിച്ചതാണ് സംഭവം

“വിജയപുര ജില്ലയിലെ മസാബിനാലയിലെ ഗ്രാമവാസികൾ ബുധനാഴ്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) വഹിച്ചിരുന്ന ഒരു പോളിംഗ് ഡ്യൂട്ടി വാഹനം തടഞ്ഞുനിർത്തി, ഒരു ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യുകയും കൺട്രോൾ, ബാലറ്റ് യൂണിറ്റുകൾ നശിപ്പിക്കുകയും ചെയ്തു. തുടർന്ന് 23 പേരെ അറസ്റ്റ് ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

രണ്ട് കൺട്രോൾ-ബാലറ്റ് യൂണിറ്റുകൾ വീതവും മൂന്ന് വിവിപാറ്റുകളും നശിപ്പിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.”

A screenshot of a document

AI-generated content may be incorrect.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ബിജെപി നേതാവിൽ നിന്ന് കണ്ടെടുത്തതല്ല അത്തരത്തിലുള്ള പ്രചരണം തെറ്റാണ്. കാറിലുണ്ടായിരുന്നത്  ഡ്യൂട്ടിയിലുള്ള ഒരു പോളിംഗ് ഉദ്യോഗസ്ഥനായിരുന്നു.

സംഭവത്തെക്കുറിച്ച് വിജയപുര ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറുടെ വാക്കുകള്‍ ഇങ്ങനെ: “ഇത് തെറ്റായ പ്രചരണമാണ്. സെക്ടർ ഓഫീസർ വാഹനത്തിൽ കൊണ്ടുവന്ന റിസർവ് ഇവിഎമ്മുകൾ ഗ്രാമവാസികൾ തടഞ്ഞുനിർത്തി ഇവിഎമ്മുകൾക്ക് കേടുപാടുകൾ വരുത്തി. കേസ് രജിസ്റ്റർ ചെയ്യുകയും 24 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.” കർണാടക ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസ് പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിൽ, “ബസവൻ ബാഗേവാഡിയിലെ റവന്യൂ സെക്ടർ ഓഫീസർ മാലപ്പ ഹനമന്തപ്പ യെരാജാരി, മറ്റ് ജീവനക്കാരോടൊപ്പം ബസവന ബാഗേവാഡിയുടെ സ്ട്രോംഗ് റൂമിൽ നിന്ന് മാസബിനാലിലേക്കുള്ള റിസർവ് ഇവിഎമ്മുകളും വിവിപാറ്റുകളും (കാർ നമ്പർ: KA- 28/Z-2305) ൽ കൊണ്ടുപോകുകയായിരുന്നു. ഈ സമയത്ത്, ഏകദേശം 100-150 ഓളം വരുന്ന പൊതുജനങ്ങൾ മാസബിനാലിലെ വെങ്കിടേശ ക്ഷേത്രത്തിന് സമീപം അവരുടെ വാഹനം തടഞ്ഞുനിർത്തി അവരെ മോശം ഭാഷയിൽ അധിക്ഷേപിക്കുകയും കാറിൽ നിന്ന് വലിച്ചിഴയ്ക്കുകയും ചെയ്തു, അവരെ കൊല്ലാൻ ഉദ്ദേശിച്ച് കല്ലുകൾ കൊണ്ട് ആക്രമിക്കുകയും അവരുടെ വാഹനം, ഇവിഎമ്മുകൾ, മറ്റ് പോളിംഗ് സാമഗ്രികൾ എന്നിവയ്ക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു” എന്ന് പറഞ്ഞിരുന്നു. 

നിഗമനം 

വീഡിയോ ദൃശ്യങ്ങളില്‍ കർണാടകയിൽ BJP നേതാവിന്റെ കാറിൽ നിന്നും EVM മെഷീൻ കൈയോടെ നാട്ടുകാർ പിടികൂടിയപ്പോൾ എന്ന് പ്രചരിപ്പിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ 2023 മേയ് 10 ന് കര്‍ണാടക വിജയപുര ജില്ലയിലെ മസാബിനാലയിലെ ഗ്രാമവാസികൾ ബുധനാഴ്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ കൊണ്ടുപോയ പോളിംഗ് ഡ്യൂട്ടി വാഹനം തടഞ്ഞുനിർത്തി, ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യുകയും കൺട്രോൾ, ബാലറ്റ് യൂണിറ്റുകൾ നശിപ്പിക്കുകയും ചെയ്തതിന്‍റെതാണ്. വൈറലായ വീഡിയോയിൽ കാണുന്ന കാർ ബിജെപി നേതാവിന്‍റെതല്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കര്‍ണ്ണാടകയില്‍ ബിജെപി നേതാവിന്‍റെ കാറിൽ നിന്ന് ഇവിഎം മെഷീൻ കണ്ടെത്തി..? വീഡിയോയുടെ വാസ്തവമിങ്ങനെ…

Fact Check By: Vasuki S 

Result: False

Leave a Reply

Your email address will not be published. Required fields are marked *