
പഹല്‍ഗാം സംഭവത്തിന് ശേഷം ഇന്ത്യ-പാക് നയതത്ര ബന്ധത്തിന് വിള്ളല്‍ വീണിട്ടുണ്ട്. ഇരു രാജ്യങ്ങളും പ്രതികാര നടപടികളിലേയ്ക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തില്‍ പാക് ഒക്കുപൈഡ് കാശ്മീരിലേയ്ക്ക് സാധനങ്ങളുമായി വരുന്ന ലോറി ഇന്ത്യന്‍ സൈന്യത്തെ സഹായിക്കാനായി ബലൂച് ലിബറേഷന്‍ ആര്‍മി തടയുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ആയുധധാരിയായ വ്യക്തി നിര്‍ത്തിയിട്ട ട്രക്കുകളുടെ വീലുകള്‍ വെടിവച്ച് തകര്‍ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പഹല്‍ഗാമിന് ശേഷം ഇന്ത്യ പാകിസ്ഥാന് എതിരെ നിലപാടുകള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി പാക് ഒക്കുപൈഡ് കാഷ്മീരിലെയ്ക്കുള്ള വിതരണ സംവിധാനം റദ്ദു ചെയ്യുന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇന്ത്യക്ക് എതിരെ ഉള്ള ഒരു നടപടിയും ബലോച്ച് മേഖലയിൽ നടക്കില്ല: ബലൂച്ച് ലിബറേഷൻ ഫോഴ്സ്
(POK യിലേക്ക് ഉള്ള സപ്ലൈ തടഞ്ഞു….
ജയ് ഭാരത്..”
#highlights2025 #pahalgam #jammu_കശ്മീർ #Baluchistan #everyone #Followers #india #bharat #Pakistan #China #Turkey
എന്നാല്‍ ഇത് പാകിസ്ഥാനില്‍ നിന്നുള്ള പഴയ ദൃശ്യങ്ങളാണെന്നും ഇപ്പോഴത്തെ സാഹചര്യവുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
വീഡിയോയുടെ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ സമാനമായ വീഡിയോ സംസം ന്യൂസ് എന്ന എക്സ് പേജിൽ 2025 ഏപ്രിൽ 12ന് പങ്കുവച്ചിട്ടുള്ളതായി കണ്ടു. ബലൂചിസ്ഥാന്‍റെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്ത് ബലപ്രയോഗത്തിലൂടെയും അടിച്ചമർത്തലിലൂടെയും പഞ്ചാബിലേക്ക് മാറ്റുന്ന എല്ലാവരെയും ലക്ഷ്യമിട്ട് നടപടി ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ബലൂച് വിഘടനവാദികൾ പുറത്തുവിട്ട വീഡിയോ എന്നാണ് എക്സ് പോസ്റ്റിൽ വിവരിക്കുന്നത്.
അധിനിവേശ പാകിസ്ഥാൻ സൈന്യത്തിന് സപ്ലൈ കൊണ്ടുപോകുന്ന ട്രക്ക് സ്വാതന്ത്ര പോരാളികൾ തടഞ്ഞു എന്ന് അടിക്കുറിപ്പായി വീഡിയോയില്‍ എഴുതി കാണിക്കുന്നുണ്ട്. ബലുചിസ്ഥാനിലുള്ള പാകിസ്ഥാൻ സൈന്യമാണ് ഇവര്‍.
‘ബലൂച്ച് വോയ്‌സ്’ എന്ന എക്സ് ഹാന്‍റിലിൽ 2025 ഏപ്രിൽ 11ന് സമാനമായ വീഡിയോ പങ്കുവച്ചിട്ടുണ്ട്. വൈറൽ വീഡിയോയിലെ ഭാഗങ്ങള്‍ കൂടാതെ, മറ്റ് ചില ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ‘ബലൂചിസ്ഥാനിലെ വിവിധ പ്രദേശങ്ങളിൽ നിന്നും പ്രകൃതിവിഭവങ്ങൾ കൊണ്ടുപോകുന്ന പാകിസ്ഥാൻ സൈന്യത്തിന്‍റെയും അവരുടെ ഏജന്റുമാരുടെയും വാഹനങ്ങളെ ലക്ഷ്യമിട്ടുള്ള നിരവധി ആക്രമണങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ബലൂച് ലിബറേഷൻ ആർമി (BLA) പുറത്തുവിട്ടു’. എന്ന വിവരണത്തോയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ വീഡിയോകൾ പങ്കുവയ്ക്കുന്ന ഹക്കൽ എന്ന ചാനലിന്‍റെ വാട്ടർമാർക്ക് വീഡിയോയിൽ കാണാം. ബലുചിസ്ഥാനിലുള്ള പാകിസ്ഥാൻ സൈന്യത്തെയാണ് അധിനിവേശ പാകിസ്ഥാൻ സൈന്യമെന്ന് ബിഎൽഎ വിളിക്കുന്നത്. യഥാര്‍ത്ഥ വീഡിയോ ലഭ്യമല്ല, എന്നാല്‍ ആര്‍ക്കൈവ് ചെയ്ത ലിങ്ക് ലഭ്യമാണ്.
നിഗമനം
ചരക്ക് ട്രക്കുകള്‍ തടയുന്ന ബലൂച് ലിബറേഷന്‍ ഫോഴ്സ് പാക് ഒക്കുപൈഡ് കാഷ്മിരിലെതല്ല, പാകിസ്ഥാനില്‍ തന്നെയുള്ളതാണ്. ബലൂചിസ്ഥാനില്‍ നിന്നും പ്രകൃതിവിഭവങ്ങൾ കൊണ്ടുപോകുന്ന പാകിസ്ഥാൻ സൈന്യത്തെയും അവരുടെ ഏജന്റുമാരുടെ വാഹനങ്ങളെയുമാണ് അവര്‍ തടയുന്നത്. പിഒകെയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ബലൂച് ലിബറേഷന്‍ ഫോഴ്സ് ഇന്ത്യയെ സഹായിക്കാനായി പിഒകെയിലെയ്ക്കുള്ള ചരക്ക് ട്രക്കുകള്‍ തടയുന്നു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിതാണ്…
Fact Check By: Vasuki SResult: False
