വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ അക്രമങ്ങള്‍ തുടരുന്നു എന്ന വാര്‍ത്തയാണ് മാധ്യമങ്ങള്‍ ഇപ്പൊഴും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വർഷം മെയ് മുതൽ, മണിപ്പൂരിൽ മെയ്തേയ്, കുക്കി വിഭാഗങ്ങൾക്കിടയിൽ നിരവധി അക്രമാസക്തമായ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ട്, ഇതുവരെ നൂറിലധികം പേർ കൊല്ലപ്പെട്ടു. ഒരു യുവതി നഗ്നനായി ഓടുകയും വടികൊണ്ട് അടിക്കുമെന്ന് ഭീഷണിപ്പെടുത്തി മണിപ്പൂര്‍ പോലീസ് ഉദ്യോഗസ്ഥനെ ഓടിക്കുകയും ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.

പ്രചരണം

പൂര്‍ണ്ണമായും നഗ്നയായ ഒരു സ്ത്രീ കൂട്ടമായി നില്‍ക്കുന്ന പോലീസുകാരെ ആക്രോശത്തോടെ വെല്ലുവിളിക്കുന്നതും നീലമുള്ള വടി കൊണ്ട് ഒരു പോലീസുകാരനെ അടിക്കുന്നതും പിന്നീട് വടിയോങ്ങി വിരട്ടി ഓടിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

ഇത് മണിപ്പൂരില്‍ പോലീസിന് നേര്‍ക്ക് ചെയ്തതാണ് എന്നവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: മണിപുരിൽ ക്രിസ്ത്യാനികളെ അല്ല പീഡിപ്പിക്കുന്നത്, പോലീസിനെയാണ്. ചില ദൃശ്യങ്ങൾ

archived link

എന്നാല്‍ ഈ ദൃശ്യങ്ങള്‍ക്ക് മണിപ്പൂരുമായി യാതൊരു ബന്ധവുമില്ലെന്ന് ന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. എന്താണ് യാഥാര്‍ഥ്യം എന്ന് അന്വേഷിക്കാം.

വസ്തുതാ അന്വേഷണം

വീഡിയോയിൽ "സോനു കിന്നർ സിന്ദാബാദ്" എന്ന ഹിന്ദി മുദ്രാവാക്യങ്ങൾ ഉയരുന്നത് കേൾക്കാം. ഈ സൂചനയായി ഉപയോഗിച്ച്, ഞങ്ങൾ കീവേഡുകൾ ഉപയോഗിച്ച് തിരഞ്ഞു. ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലാണ് സംഭവം നടന്നതെന്ന് വിശദമാക്കി മാധ്യമപ്രവർത്തകരില്‍ ചിലര്‍ ഇതേ വീഡിയോ ട്വീറ്റ് ചെയ്തതായി കണ്ടെത്തി.

2023 മെയ് മാസത്തിലെ സിവിൽ തിരഞ്ഞെടുപ്പിന് ശേഷം ഉത്തർപ്രദേശിൽ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ പ്രതിഷേധിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. ഉത്തർപ്രദേശിൽ നിന്നുള്ള വീഡിയോ ആണ് മണിപ്പൂരിൽ നഗ്നയായ സ്ത്രീ പോലീസിനെ ഒരിക്കുന്നു എന്ന് വാദിച്ച് പ്രചരിപ്പിക്കുന്നത്. മെയ് 16ന് മാധ്യമപ്രവർത്തകനായ ഗ്യാനേന്ദ്ര ശുക്ല ഇതേ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

"ചന്ദൗലി: മുനിസിപ്പൽ കൗൺസിൽ മുഗൾസറായിയിൽ സോനു കിന്നർ മുന്നിലായിരുന്നു, എന്നാൽ ഭരണകൂടം ബിജെപി സ്ഥാനാർത്ഥി മാൾതി ദേവിയെ 138 വോട്ടുകൾക്ക് വിജയിച്ചതായി പ്രഖ്യാപിച്ചു, ട്രാന്‍സ്ജെന്‍ഡറുകള്‍ അവരുടേതായ രീതിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി, റീ-കൗണ്ടിംഗ് നടത്തി. സോനു കിന്നർ 397 വോട്ടിന് വിജയിച്ചു. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്നുള്ള ചില അംഗങ്ങൾ വോട്ടുകൾ വീണ്ടും എണ്ണാൻ ആവശ്യപ്പെടുകയും നഗ്നരായി പ്രതിഷേധിക്കുകയും ചെയ്ത സംഭവം മെയ് 13 നാണെന്ന് വിശദീകരിക്കുന്ന മെയ് 16 മുതലുള്ള യുപി തക് എന്ന മാധ്യമത്തിന്‍റെ റിപ്പോർട്ടും ഞങ്ങൾ കണ്ടെത്തി.

2023 മെയ് 13-ന് യുപി സിവിൽ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ വേളയിൽ സോനു കിന്നർ അനുയായികളും ഭാരതീയ ജനതാ പാർട്ടി (ബിജെപി) പ്രവർത്തകരും തമ്മില്‍ ഏറ്റുമുട്ടൽ ഉണ്ടായതായി ന്യൂസ്18 യുപി ഉത്തരാഖണ്ഡും റിപ്പോർട്ട് ചെയ്തിരുന്നു.

നിഗമനം

ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീ നഗ്നയായി പോലീസിനെ വിരട്ടി ഓടിക്കുന്ന ദൃശ്യങ്ങള്‍ മണിപ്പൂരില്‍ നിന്നുള്ളതല്ല. 2023 മെയ് മാസം ഉത്തര്‍ പ്രദേശിലെ ചന്ദൌലിയില്‍ സിവില്‍ തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് ട്രാന്‍സ്ജെന്‍ഡറുകള്‍ നഗ്നരായി പ്രതിഷേധിച്ച സന്ദര്‍ഭത്തിലെ വീഡിയോ ആണിത്. ദൃശ്യങ്ങള്‍ക്ക് മണിപ്പൂരുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:നഗ്നയായി സ്ത്രീ പോലീസിനെ വിരട്ടി ഓടിക്കുന്ന ദൃശ്യങ്ങള്‍ മണിപ്പൂരില്‍ നിന്നുള്ളതല്ല, ഉത്തര്‍പ്രദേശിലെതാണ്...

Written By: Vasuki S

Result: False