
വയനാടിൽ പ്രിയങ്ക ഗാന്ധിയുടെനാമനിർദ്ദേശം പത്രിക സമർപ്പിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കളക്ടറിന്റെ ഓഫീസിന്റെ പുറത്ത് നിർത്തി അദ്ദേഹത്തിനെ അപമാനിച്ചു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലിക്കാർജുൻ ഖാർഗെ വാതിലിന്റെ ഇടയിൽ നിന്ന് ഒരു റൂമിന്റെ അകത്തു നോക്കുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഇത്രെയും ഗെതികെട്ടവൻ ഇ ഭൂമിയിൽ വേറെ ഉണ്ടാവില്ല 😁
വയനാട് കളക്‌ട്രേറ്റിന്റെ വാതിലിലൂടെ ഒളിഞ്ഞു നോക്കി മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ! ഗാന്ധി കുടുംബത്തിലെ കൊച്ചുമകന്റെ പദവി കോണ്‍ഗ്രസ് അദ്ധ്യക്ഷനേക്കാള്‍ മുകളിൽ 😂😂😂😂😂😂😂😂😂😂😂”
എന്നാല്‍ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖരന്റെ ഒരു പോസ്റ്റ് Xൽ ലഭിച്ചു. ഇതേ വീഡിയോ പങ്ക് വെച്ച് അദ്ദേഹം പറയുന്നു “അകത്തു വെറും കോൺഗ്രസിന്റെ പ്രഥമ കുടുംബത്തിന്റെ അംഗങ്ങൾ മാത്രം മതി. മല്ലികാർജുൻ ഖാർഗെ കുടുംബത്തിന്റെ അംഗമല്ല അതോണ്ട് പുറത്താക്കി.”
Where were you @kharge Saheb ? when first family Priyanka Vadra ji was filing her nomination as Cong candidate for #Wayanad
— Rajeev Chandrasekhar 🇮🇳 (@RajeevRC_X) October 23, 2024
Kept outside – bcoz hes not family.🤮🤬
Self-respect & dignity sacrificed at the altar of arrogance & entitlement of the Sonia family 😡
Just imagine… pic.twitter.com/74Tm0fBbI5
ഇതിന്റെ മറുപടിയിൽ കോൺഗ്രസ് പാർട്ടി വക്താവ് സുപ്രീയ ശ്രിനേത് പ്രിയങ്ക ഗാന്ധിയുടെ നാമനിർദ്ദേശം പത്രിക സമർപ്പിക്കലിന്റെ ചില ചിത്രങ്ങൾ പങ്ക് വെച്ചു. ഈ ചിത്രങ്ങളിൽ പ്രിയങ്ക ഗാന്ധി നാമനിർദ്ദേശം പത്രിക സമർപ്പിക്കുമ്പോൾ അവരുടെ അടുത്ത് മല്ലികാർജുൻ ഖാർഗെ ഇരിക്കുന്നത് നമുക്ക് കാണാം.
Tough to imagine, this lying troll was once a minister!
— Supriya Shrinate (@SupriyaShrinate) October 23, 2024
See the pics and shut up
BTW despite losing the election and not being a Member of Parliament anymore, why does @RajeevRC_X still have a grey badge?
Courtesy his former associates who now work with X? 🤔🤔 https://t.co/fHlM6jQ7by pic.twitter.com/L7UmYPc3lY
ഞങ്ങൾ കൂടുതൽ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് പ്രിയങ്ക ഗാന്ധിയുടെ നാമനിർദ്ദേശം പത്രിക സമർപ്പിക്കലിന്റെ മുഴുവൻ വീഡിയോ കണ്ടെത്തി. ഈ വീഡിയോ ANIയുടെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്.
ഇതിൽ നമുക്ക് കാണാം ആദ്യം പ്രിയങ്ക ഗാന്ധിയും അവരുടെ ഭർത്താവ് റോബർട്ട് വാഡ്രയും മകൻ റേഹാനും കളക്ടറിന്റെ മുന്നിൽ ഇരിക്കുന്നതായി കാണാം. പിന്നീട് സോണിയ ഗാന്ധിയും, മല്ലികാർജുൻ ഖാർഗെയും റോബർട്ട് വാഡ്രയും മകനും പോയതിനെ ശേഷം അവിടെ വന്നു ഇരിക്കുന്നതായി കാണാം. പിന്നീട് രാഹുൽ ഗാന്ധിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രിയങ്ക ഗാന്ധിയോടൊപ്പം ഇരിക്കുന്നതായി കാണാം. ഇവരുടെ സാന്നിദ്ധ്യത്തിലാണ് പ്രിയങ്ക നാമനിർദ്ദേശനം പത്രിക കളക്ടറിന് സമർപ്പിക്കുന്നത്.
സംഭവത്തിനെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസുമായി ബന്ധപ്പെട്ടു. രാഹുൽ ഗാന്ധിയുടെ പി.എസ്. ഓഗസ്റ്റിൻ ഈ സംഭവത്തിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: “ആദ്യം പ്രിയങ്ക ഗാന്ധി നാമനിർദ്ദേശനം പത്രി സമർപ്പിക്കാൻ കളക്ടറിന്റെ ഓഫിസിൽ പ്രവേശിച്ചപ്പോൾ റോബർട്ട് വാഡ്രയും റീഹാനും അവരുടെ ഒപ്പം ഓഫീസിൽ പ്രവേശിച്ചു. നിയമം പ്രകാരം അവിടെ വരും അഞ്ച് ആളുകൾക്ക് ഇരിക്കാൻ അനുവാദമുള്ളൂ. അതിനാൽ രാഹുൽ ഗാന്ധിയടക്കം കർണാടക മുഖ്യമന്ത്രി സിദ്ദിറാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി പോലെയുള്ള നേതാക്കൾ മാറിമാറി ഓഫീസിൽ പോയി ഇരുന്നു. ആദ്യം മല്ലികാർജുൻ ഖാർഗെ കുറച്ച് നേരം പുറത്തു നിന്നു. പിന്നീട് അദ്ദേഹം ഉള്ളിൽ പോയി പ്രിയങ്ക ഗാന്ധിക്കൊപ്പം ഇരുന്നു. അദ്ദേഹത്തിനെ പുറത്തു നിർത്തി എന്ന പ്രചരണം പൂർണമായും തെറ്റാണ്.”
ഞങ്ങൾ കേരള തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിയമങ്ങൾ പരിശോധിച്ചു. സ്ഥാനാർത്ഥികൾക്കുള്ള ഹാൻഡ് ബുക്കിൽ അഗസ്റ്റിൻ പറയുന്ന നിയമം വ്യക്തമായി എഴുതിയിട്ടുണ്ട്. നിയമം 3.12 പ്രകാരം സ്ഥാനാർഥി നാമനിർദ്ദേശം പത്രിക സമർപ്പിക്കുമ്പോൾ റിട്ടേണിങ് ഓഫീസറിന്റെ മുന്നിൽ സ്ഥാനാർഥിയടക്കം വരും 5 പേര് ഉണ്ടാകാൻ പാടുള്ളു.
ഹാൻഡ് ബുക്ക് ഇവിടെ വായിക്കാം: ceo.kerala.gov.in I Archive
Read in Tamil | பிரியங்கா காந்தி வேட்புமனு தாக்கலின் போது மல்லிகார்ஜுன கார்கேவை அனுமதிக்கவில்லையா?
നിഗമനം
ഗാന്ധി കുടുംബം പ്രിയങ്ക ഗാന്ധി വാഡ്രയുടെ നാമനിർദ്ദേശം പത്രിക സമർപ്പിക്കളിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പുറത്തു നിർത്തി അദ്ദേഹത്തെ അപമാനിച്ചു എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. നാമനിർദ്ദേശം പത്രിക സമർപ്പിക്കുമ്പോൾ മല്ലികാർജുൻ ഖാർഗെ പ്രിയങ്ക ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു
