
ലണ്ടനിൽ ഈദ് നമസ്കാരത്തിനിടെ ഒരു ഹിന്ദു വനിത മുസ്ലിം പള്ളിയിൽ ചടങ്ങുകൾ തടസ്സപ്പെടുത്താൻ ശ്രമിച്ചു എന്നും അവരെ പോലീസ് അറസ്റ്റ് ചെയ്തു എന്നും അവകാശപ്പെട്ട ഒരു വീഡിയോ വൈറലായി വരുന്നുണ്ട്.
പ്രചരണം
സുരക്ഷ ഉദ്യോഗസ്ഥരോട് ഒരു സ്ത്രീ കൈ ചൂണ്ടി കയര്‍ത്ത സംസാരിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. പിന്നീട് പോലീസ് ഇവരെ ബലം പ്രയോഗിച്ച് നമസ്കരിക്കുന്ന വിശ്വാസികൾക്കിടയിലൂടെ കൊണ്ടുപോകുന്ന ദൃശ്യങ്ങളും കാണാം. ലണ്ടനിലെ ഒരു മോസ്കിൽ ഹിന്ദു വനിത ഇത്തരത്തിൽ പെരുമാറി എന്ന് സൂചിപ്പിച്ച് ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെ: “ലണ്ടൻ ആദംസ് സെന്‍ററിലെ ഈദ് നമസ്കാരം കുളമാക്കാൻ മിമ്പറിലേക്ക് ഓടിക്കയറിയതാണത്രെ കൊലസ്ത്രീ. വംശീയ വിഷം അടിച്ചു കയറ്റി വീർത്ത് മുട്ടിയപ്പോൾ ഉണ്ടായ പരാക്രമമാണ്. എനിക്ക് തോന്നുന്നത് ഇവറ്റയെല്ലാം കൂടി യൂറോപ്പിലെ ഹിന്ദു സമൂഹത്തിന്‍റെ പരദേശ വാസം കോഞ്ഞാട്ടയാക്കുമെന്നാണ്. അവിടങ്ങളിലെ സാമൂഹിക ജീവിതം ദുസ്സഹമാക്കാനുള്ള വല്ല നിർദ്ദേശങ്ങളും നാഗ്പൂരിൽ നിന്നും ഇവരിലേക്കെത്തുന്നുണ്ടോ എന്നും സംശയിക്കേണ്ടതുണ്ട്.”
എന്നാൽ ഈ സംഭവം ലണ്ടനിൽ നടന്നതല്ലെന്നും പ്രശ്നമുണ്ടാക്കിയ സ്ത്രീ ഹിന്ദു അല്ല എന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ ആദ്യം കീവേര്‍ഡ്സ് ഉപയോഗിച്ച് അന്വേഷണം നടത്തിയപ്പോള്‍ വൈറലായ വീഡിയോ വിർജീനിയയിലെ ഓൾ ഡള്ളസ് ഏരിയ മുസ്‌ലിം സൊസൈറ്റി (ആഡംസ്) മോസ്‌കിൽ നിന്നുള്ളതാണെന്ന് ചില സൂചനകള്‍ ലഭിച്ചു.
ഏപ്രിൽ 22 ന് അവരുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ഹാൻഡിലുകളില്‍ വൈറൽ വീഡിയോയെക്കുറിച്ച് ഏപ്രില് 22 ന് ഒരു വിശദീകരണം പോസ്റ്റ് ചെയ്തിട്ടുണ്ട്.

“പ്രിയ സമൂഹമേ, അസ്സലാമു അലൈക്കും, ഈദ് മുബാറക്കും,
വിർജീനിയയിലെ ADAMS സ്റ്റെർലിംഗിലെ ഈദ് പ്രാർത്ഥനയ്ക്കിടെ ഏപ്രിൽ 21 വെള്ളിയാഴ്ച പള്ളിയിൽ ഈയിടെ നടന്ന സംഭവത്തില്‍ ഉള്‍പ്പെട്ടത് മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി മല്ലിടുന്ന മുസ്ലീം സമുദായത്തിൽ നിന്ന് തന്നെയുള്ള ഒരു വനിതയാണെന്ന് വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ഈദ് നമസ്‌കാരത്തിനിടെ രാവിലെ നടന്ന സംഭവത്തിൽ കുടുംബം ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നു. വീഡിയോ പോസ്റ്റ് ചെയ്തവർ കുടുംബത്തിന് കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുന്നതിനാൽ കുടുംബത്തിന്‍റെ സ്വകാര്യത സംരക്ഷിക്കുന്നതിനായി സോഷ്യൽ മീഡിയയിൽ നിന്ന് അത് നീക്കം ചെയ്യണമെന്ന് അവര്‍ അഭ്യർത്ഥിക്കുന്നു. മാനസികാരോഗ്യ വെല്ലുവിളികൾ ജീവിതത്തിന്‍റെ എല്ലാ മേഖലകളിൽ നിന്നുമുള്ള വ്യക്തികളെ ബാധിക്കും, അത്തരം സാഹചര്യങ്ങളെ സഹാനുഭൂതിയോടും ധാരണയോടും കൂടി സമീപിക്കേണ്ടത് പ്രധാനമാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു.
ഒരു കമ്മ്യൂണിറ്റി എന്ന നിലയിൽ, അവരുടെ പശ്ചാത്തലമോ സാഹചര്യമോ പരിഗണിക്കാതെ, എല്ലാ വ്യക്തികൾക്കിടയിലും ഉൾക്കൊള്ളൽ, സഹിഷ്ണുത, മനസ്സിലാക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഈ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള അനുമാനങ്ങളോ സാമാന്യവൽക്കരണങ്ങളോ ഉണ്ടാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും മാനസികാരോഗ്യ പ്രശ്നങ്ങൾ സങ്കീർണ്ണമാണെന്നും ശരിയായ പരിചരണവും ശ്രദ്ധയും ആവശ്യമാണെന്നും ഓർമ്മിക്കാൻ ഞങ്ങൾ എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നു. ഞങ്ങളുടെ പള്ളിയിലെ എല്ലാ അംഗങ്ങൾക്കും സുരക്ഷിതവും ആദരവുമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഞങ്ങൾ തുടർന്നും പ്രവർത്തിക്കും.”
വിര്‍ജീനിയ ആഡംസ് സ്റ്റെര്‍ലിംഗിലെതാണ് വീഡിയോ എന്നു ഉറപ്പിക്കാന്‍ കഴിയും. ആരാധനാലയത്തിലെ പല വീഡിയോകളും അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍റിലുകളില്‍ കാണാന്‍ കഴിയും. വൈറല്‍ വീഡിയോയില്‍ സുരക്ഷാ ഉദ്യോഗസ്ഥരും പള്ളിയില്‍ പ്രശ്നമുണ്ടാക്കിയ വനിതയും തന്നില്‍ വാക്കുതര്‍ക്കം നടക്കുന്ന സ്ഥലത്തെ വാതിലിന്‍റെ കമാന രൂപം ശ്രദ്ധിക്കുക. മറ്റ് വീഡിയോകളിലും ഇതേ വാതില്‍ തന്നെയാണ്. രണ്ടുവാതിലുകളും ഒന്നുതന്നെയാണെന്ന് താഴെയുള്ള ചിത്രം ശ്രദ്ധിച്ചാല്‍ കൂടുതല്‍ വ്യക്തമാകും.

നിഗമനം
പള്ളിയിൽ ഈദ് പ്രാർത്ഥന തടസ്സപ്പെടുത്തുന്ന ഒരു വൈറൽ വീഡിയോ ലണ്ടനില്‍ നിന്നുള്ളതല്ല. യുഎസിലെ വിർജീനിയയില്‍ നിന്നുള്ളതാണ്. വീഡിയോയില്‍ കാണുന്ന വനിത സോഷ്യൽ മീഡിയയിൽ ഉപയോക്താക്കൾ അവകാശപ്പെടുന്നത് പോലെ മുസ്ലീം സമുദായത്തിൽ നിന്നുള്ള ആളാണെന്നും ഹിന്ദു അല്ലെന്നും ആഡംസ് സ്റ്റെര്‍ലിംഗ് ആരാധനാലയം സാമൂഹ്യ മാധ്യമ അക്കൌണ്ടുകള്‍ വഴി വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:മസ്ജിദിൽ ഈദ് പ്രാർത്ഥന തടസ്സപ്പെടുത്തുന്ന സ്ത്രീ മുസ്ലീമാണ്… ഹിന്ദുവല്ല. വീഡിയോ യു.എസില്‍ നിന്നുള്ളതാണ്….
Fact Check By: Vasuki SResult: False
