
ഡല്‍ഹി കലാപത്തിന്റെ പേരില്‍ പല വ്യാജ പ്രചാരണങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഡല്‍ഹിയുമായോ ഡല്‍ഹിയില്‍ നടന്ന കലാപവുമായോ യാതൊരു ബന്ധവുമില്ലാത്ത ചില ഫോട്ടോകളും വീഡിയോകളും ഡല്‍ഹി കലാപവുമായി ബന്ധപെടുത്തി തെറ്റിധരിപ്പിക്കുന്ന രീതിയിലാണ് പ്രചരിക്കുന്നത്. സാമുഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയെ കുറിച്ചുള്ള അന്വേഷണം നടത്തി ഞങ്ങള്‍ പല തെറ്റിധരിപ്പിക്കുന്ന പോസ്റ്റുകളുടെ വസ്തുതകള്‍ ഞങ്ങള്‍ മുന്നില്‍ കൊണ്ട് വന്നിട്ടുണ്ട്. ഈ പരമ്പരയിലുള്ള ചില റിപ്പോര്‍ട്ടുകളുടെ ലിങ്കുകള്‍ താഴെ നല്കിട്ടുണ്ട്:
- FACT CHECK: മധ്യപ്രദേശിലെ പഴയ വീഡിയോ ഡല്‍ഹി കലാപത്തിന്റെ പേരില്‍ വൈറല്‍…
- FACT CHECK: ബംഗ്ലാദേശ്-മ്യാന്മാര് അതിര്‍ത്തിയില്‍ രോഹിന്ഗ്യ മുസ്ലിങ്ങളെ സഹായിക്കുന്ന സിഖിന്റെ പഴയ ഫോട്ടോ ഡല്‍ഹിയുടെ പേരില്‍ പ്രചരിക്കുന്നു…
- 2019 ഡിസംബർ മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ ചിത്രത്തിന് ഡൽഹി കലാപവുമായി യാതൊരു ബന്ധവുമില്ല
- FACT CHECK: ബംഗ്ലാദേശിലെ പഴയ ചിത്രം ഡല്‍ഹി പോലീസിന്റെ പേരില്‍ തെറ്റായ രിതിയില്‍ പ്രചരിപ്പിക്കുന്നു…
- FACT CHECK: മധ്യപ്രദേശിലെ ആള്‍ക്കൂട്ടകൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ഡല്‍ഹി കലാപത്തിന്റെ പേരില്‍ പ്രചരിക്കുന്നു…
- FACT CHECK: ആയുധങ്ങളുടെ പഴയ ചിത്രങ്ങള്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്നു…
ഇതേ പോലെ ഒരു അമ്മയെയും കുഞ്ഞിനെ കുഴിച്ച് എടുക്കുന്ന ദാരുണ വീഡിയോയാണ് സാമുഹ്യ മാധ്യമങ്ങളില്‍ ഡല്‍ഹി കലാപത്തിനോട് ബന്ധപെടുത്തി പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് ഡല്‍ഹി കലാപവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ ഹൃദയഭേദകമായ സംഭവത്തിന്റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
വിവരണം
വീഡിയോ-
Archived Link |
വാട്ട്സ്സാപ്പ് സന്ദേശം-

വീഡിയോയ്ക്കൊപ്പമുള്ള സന്ദേശം ഇപ്രകാരമാണ്: “ഡൽഹിയിൽ RSS ബിജെപി ഗുണ്ടകൾ മുസ്ലീങ്ങളെ ജീവനോടെ കുഴിച്ചിട്ടു. ഇവിടെ മനുഷ്യവകാശ കമ്മീഷനും ലോക സമാധാന വക്താക്കളും ഉറക്കത്തിൽ നിന്നു ഉണർന്നില്ല എന്ന് തോന്നുന്നു”. ഇതേ അടിക്കുറിപ്പോടെ ഫെസ്ബോക്കില്‍ പ്രചരിക്കുന്ന ചില പോസ്റ്റുകള്‍ നമുക്ക് താഴെ കാണാം-

വസ്തുത അന്വേഷണം
വീഡിയോയില്‍ ബംഗാളി ഭാഷയിലാണ് സംഭാഷണം നടക്കുന്നത്. ഞങ്ങള്‍ ഈ വീഡിയോയില്‍ കേള്‍ക്കുന്ന സംഭാഷണം ബംഗാളി ഭാഷ അറിയാവുന്ന ഒരു സഹപ്രവര്‍ത്തകയെ കേള്‍പ്പിച്ചപ്പോള്‍ ഇതില്‍ അമ്മയെയും കുഞ്ഞിനെ കൊന്നു എന്നാണ് വീഡിയോയില്‍ പറയുന്നത്. ഞങ്ങള്‍ ഗൂഗിളില്‍ ബംഗാളിയില്‍ “মাটি খুড়ে মা শিশু” പ്രത്യേക കീ വേര്‍ഡ്സ്, ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ ഇതേ വീഡിയോ ജനുവരിയില്‍ യുട്യൂബില്‍ പ്രസിദ്ധികരിച്ചതായി കണ്ടെത്തി. വീഡിയോയുടെ ലിങ്ക് താഴെ നല്കിട്ടുണ്ട്.

യുട്യൂബ് വീഡിയോയില്‍ നല്കിയ വിവരം പ്രകാരം സംഭവം പശ്ചിമ ബംഗാളിലെ നോര്‍ത്ത് ദിനാജ്പ്പൂര് ജില്ലയിലെ ഇസ്ലാംപ്പുര്‍ എന്ന നഗരത്തിലാണ് നടന്നത്. ഞങ്ങള്‍ ഈ വിവരങ്ങള്‍ ഉപയോഗിച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ബംഗാളി മാധ്യമങ്ങളുടെ വെബ്സൈറ്റില്‍ ഈ സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത ലഭിച്ചു. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്കിട്ടുണ്ട്.

EiSamay.com | Archived Link |
Sambadsaradin | Archived Link |
വാര്‍ത്ത പ്രകാരം അവിഹിത ബന്ധംമൂലം പശ്ചിമ ബംഗാളില്‍ ഒരു വ്യക്തി അയാളുടെ ഭാര്യയും ഒന്നര മാസമായ കുഞ്ഞിനെയും കൊന്ന് കുഴിച്ചിട്ടു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് ദിനാജ്പ്പൂര് ജില്ലയില്‍ ഇസ്ലാംപ്പുര്‍ പോലീസ് സ്റ്റേഷന്റെ അതിര്‍ത്തിയില്‍ പെടുന്ന ഹാലുഗുച്ച് എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. കൂടതല്‍ വിശദാംശങ്ങള്‍ ലഭിക്കാനായി ഞങ്ങളുടെ പ്രതിനിധി ഇസ്ലാംപ്പുര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ച് എ.എസ്.പി. കാര്‍ത്തിക് ചന്ദ്ര മണ്ഡലിനോദ് സംസാരിച്ചു. സംഭവത്തിനെ കുറിച്ച് അദേഹം പറയുന്നത് ഇങ്ങനെ- “ഈ വീഡിയോ ഡല്‍ഹിയിലെതല്ല പകരം ഇസ്ലാംപ്പുരിലെതാണ്. വീഡിയോയില്‍ കാണുന്ന സംഭവത്തിന് ഒരു രാഷ്ട്രിയ പാര്‍ട്ടിയോടും യാതൊരു ബന്ധവുമില്ല. വീഡിയോയില്‍ നില ഷര്‍ട്ട് ധരിച്ച വ്യക്തിയുടെ പേര് അക്ബര്‍ ആലം എന്നാണ് ഇയാള്‍ ഭാര്യ നൂര്‍ ജഹാനെയും രണ്ട് മാസമായ കുഞ്ഞ് റിസ്വാനെയും കൊന്നു വീട്ടിലെ പറമ്പില്‍ കുഴിച്ചിട്ടു. ഇയാള്‍ക്ക് സിക്കിമിലെ ഒരു സ്ത്രിയുമായി അവിഹിത ബന്ധമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഈയാള് 29 ജനുവരി, 2020ന് ഭാര്യയെയും മകളെയും കൊന്നു എനിട്ട് വീട്ടിലെ പറമ്പില്‍ തന്നെ കുഴിച്ചിട്ടു. ഈ വീഡിയോയ്ക്ക് ഡല്‍ഹിയിലെ കലാപവുമായി യാതൊരു ബന്ധവുമില്ല.”
നിഗമനം
വീഡിയോയില്‍ കാണുന്ന സംഭവത്തിന് ഡല്‍ഹി കലാപവുമായി യാതൊരു ബന്ധവുമില്ല. വീഡിയോ പശ്ചിമ ബംഗാളില്‍ ഒരു മാസം മുന്നേ നടന്ന ഒരു സംഭവത്തിന്റെതാണ്. ഇത്തരത്തില്‍ സംശയം തോന്നുന്ന പോസ്റ്റുകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ കണ്ടെത്തിയാല്‍ ഞങ്ങള്‍ക്ക് വാട്ട്സാപ്പില്‍ അയക്കുക. ഞങ്ങളുടെ വാട്ട്സ്സാപ്പ് നമ്പര്‍: 9049046809.

Title:FACT CHECK: ബംഗാളിലെ വീഡിയോ ഡല്‍ഹിയുടെ പേരില്‍ തെറ്റായ രീതിയില്‍ പ്രചരിക്കുന്നു…
Fact Check By: Mukundan KResult: False
