
വിവരണം
ലോക പട്ടിണി സൂചികയിൽ പാക്കിസ്ഥാനേയും ചൈനയെയും പിന്നിലാക്കി ഇന്ത്യൻ മുന്നേറ്റം… ഇന്ത്യക്ക് 120 ൽ 102 പോയിന്റ്.. പാക്കിസ്ഥാൻ 94 പോയിന്റും ചൈന 25 പോയിന്റും നേടി.
പാക്കിസ്ഥാനെക്കാളും ചൈനയെക്കാളും ഇന്ത്യക്ക് 12,77 പോയിന്റ് ലീഡ്…
ആണൊരുത്താൻ രാജ്യം ഭരിച്ചാൽ ഇങ്ങനെയിരിക്കും…. എന്ന തലക്കെട്ട് നല്കി കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. കൃഷ്ണണ ഗോയല്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും റെവല്യൂഷന് തിങ്കേഴ്സ് എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 486ല്‍ അധികം 113ല്‍ അധികം ഷെയറുകളും പോസ്റ്റിന് ഇതുവരെ ലഭിച്ചിട്ടുണ്ട്-

Archived Link |
എന്നാല്‍ യഥാര്‍ത്ഥത്തില്‍ പട്ടിണി സൂചികയില്‍ ഇന്ത്യ നേട്ടം കൈവരിച്ചു എന്നതാണോ കഴിഞ്ഞ ദിവസം പുറത്ത് വന്ന ആഗോള പട്ടിണി സൂചക പ്രകാരമുള്ള കണക്കുകള്‍? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
117 രാജ്യങ്ങള്‍ ഉല്‍പ്പെട്ട പട്ടിണി സൂചകയിലെ വിവരങ്ങള്‍ പ്രകാരം ഇന്ത്യ 102 സ്ഥാനത്തെത്തി എന്നതാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അയല്‍ രാജ്യങ്ങളായ ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന് എന്നിവയെക്കാളും വളരെ പിന്നിലാണ് ഇന്ത്യ. അതായത് പട്ടിണി നിര്‍മ്മാര്‍ജ്ജനത്തില്‍ വന്‍ പരാജയമാണ് ഇന്ത്യയെന്നതാണ് ആഗോള പട്ടികയില്‍ സൂചിപ്പിക്കുന്നത്. ഇതെ കുറിച്ച് ന്യൂസ് 18 മലയാളം നല്കിയ വാര്‍ത്ത റിപ്പോര്‍ട്ടില്‍ വിശദ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്-

Archived Link |
നിഗമനം
ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ പിന്തള്ളപ്പെട്ടു എന്ന വാര്‍ത്തയാണ് പോയിന്റ് ക്രമത്തില്‍ തെറ്റ്ദ്ധരിപ്പിക്കും വിധം പങ്കുവെച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇന്ത്യ പട്ടിണി നിര്മാര്ജ്ജനത്തില് പിന്തള്ളപ്പെട്ടു എന്നതാണ് വാര്‍ത്ത. അതുകൊണ്ട് തന്നെ പോസ്റ്റിലെ വിവരങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:പട്ടിണി സൂചികയില്‍ ഇന്ത്യ നേട്ടം കൈവരിച്ചു എന്നതാണോ കഴിഞ്ഞ ദിവസം പുറത്ത് വന്ന ആഗോള പട്ടിണി സൂചക പ്രകാരമുള്ള കണക്കുകള്‍?
Fact Check By: Dewin CarlosResult: False
