ഏകദേശം 3 കൊല്ലം പഴയെ വീഡിയോ പാക്കിസ്ഥാന്‍ താലിബാനെതിരെ നടത്തിയ ഷെല്‍ ആക്രമണം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു 

False Political

കുന്നിനു മുകളിൽ നിൽക്കുന്ന പാക്കിസ്ഥാൻ സൈനികരെ ഷെല്ലാക്രമണം നടത്തി താലിബാൻ വധിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി.  എന്താണ് ഈ ദൃശ്യങ്ങളിൽ കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് പരിശോധിക്കാം. 

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം.ഈ വീഡിയോ പാക്കിസ്ഥാൻ അഫ്ഘാനിസ്ഥാൻ അതിർത്തിയിൽ താലിബാനെതിരെ നടത്തിയ ഷെൽ ആക്രമണമാണ് എന്ന് അവകാശിച്ച് പോസ്റ്റിൻ്റെ  അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “നിങ്ങൾക്കാർക്കെങ്കിലും ഇത് മനസ്സിലാകുന്നുണ്ടോ..?_

_കഴിഞ്ഞദിവസം പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റിലും പക്തികയിലും ബോംബാക്രമണം നടത്തി. 46 പേര് (കൂടുതലും കുട്ടികൾ) കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്._

_ഇന്നലെ അഫ്ഗാനിലെ താലിബാൻ സൈന്യം തിരിച്ചടിച്ചു.._

_38 പാകിസ്ഥാൻ സൈനികരും ,5 താലിബാൻ സൈനികരും,3 സാധാരണക്കാരും കൊല്ലപ്പെട്ടു…_ _അതിർത്തി ഗ്രാമങ്ങൾ ഒഴിയാൻ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും സിവിലിയന്മാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്..!_

_നമ്മളുടെ സംശയം ഇതാണ്.._

_ഇസ്ലാമിന്റെ പേരിൽ രൂപീകരിച്ച രാജ്യമാണ് പാകിസ്ഥാൻ._

_അതേ ഇസ്ലാമിന്റെ പേരിൽ രൂപീകരിച്ചതാണ് അഫ്ഗാനിൽ അധികാരത്തിലുള്ള താലിബാൻ.._

_ഈ രണ്ട് ഇസ്ലാം രാജ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നത് അതിർത്തി തർക്കങ്ങളുടെ പേരിലുമല്ല.._

_ഇവർ രണ്ടുപേരും പരസ്പരം കൊല്ലുന്നു._

_*കൊല്ലുന്നവരും കൊല്ലപ്പെടുന്നവനും അള്ളാഹു അക്ബർ എന്ന് വിളിക്കുന്നു.*_

_*എന്നിട്ട് രണ്ടു പേരും പറയുന്നു ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന്…!*_

_ഒന്നും മനസ്സിലാകാത്തതു കൊണ്ട് ചോദിക്കുകയാ…._ _ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായോ..??_

_(കഴിഞ്ഞദിവസം, കുന്നിനു മുകളിൽ നിൽക്കുന്ന പാക്കിസ്ഥാൻ സൈനികരെ ഷെല്ലാക്രമണം നടത്തി താലിബാൻ വധിക്കുന്ന ദൃശ്യമാണ് വീഡിയോയിൽ)_” 

എന്നാല്‍ എന്താണ് ഈ പ്രചരണത്തിൻ്റെ   സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങൾ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയിൽ ഞങ്ങൾക്ക് ഈ വീഡിയോ ഒരു യുട്യൂബ് ചാനലിൽ ലഭിച്ചു. 

ഈ വീഡിയോയുടെ വിവരണം പ്രകാരം ഈ വീഡിയോ യെമനിൽ സൈന്യം ഹൂതി തീവ്രവാദികൾക്കെതിരെ നടത്തിയ ആക്രമണത്തിൻ്റെതാണ്. ഈ ആക്രമണം യമനിലെ സരവാഹ്‌ ഫ്രണ്ടിലാണ് നടത്തിയത്. ഈ വീഡിയോ ഈ ചാനലിൽ പോസ്റ്റ് ചെയ്തത് ഫെബ്രുവരി 2022നാണ്.

വീഡിയോയുടെ മുകളിൽ യമൻ സൈന്യത്തിൻ്റെ ചിഹ്നവും നമുക്ക് കാണാം. 

ഡിസംബർ 24, 2024നാണ് പാക്കിസ്ഥാൻ അഫ്‌ഗാനിസ്ഥാനിൽ ബോംബ് ആക്രമണം നടത്തിയത്.  അങ്ങനെ ഈ ദൃശ്യങ്ങൾ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൻ്റെതല്ല എന്നാണ് യാഥാർഥ്യം. 

എന്താണ് നിലവിൽ പാക്കിസ്ഥാനും താലിബാനും തമ്മിലുള്ള പ്രശ്നം?

അഫ്ഘാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ എത്തിയത്തിന് ശേഷം പാകിസ്ഥാനിലെ താലിബാൻ കൂടുതൽ ശക്തമായിട്ടുണ്ട്. തഹ്‌രീക് ഇ താലിബാൻ പാക്കിസ്ഥാൻ (TTP) പാക്കിസ്ഥാൻ സർക്കാരിനെതിരെ ഈ അടുത്ത കാലത് പല ഭീകരാക്രമണം നടത്തിയിട്ടുണ്ട്. 21 ഡിസംബർ 2024ന് പാക്-അഫ്ഘാൻ അതിർത്തിയിൽ TTP നടത്തിയ ആക്രമണത്തിൽ 16 പാക്കിസ്ഥാൻ സൈനികർ മരണം പ്രാവിച്ചിരുന്നു. പാക്കിസ്ഥാൻ അഫ്ഘാനിസ്ഥാനിലെ പക്തിയയിൽ നടത്തിയ ആക്രമണം TTPയുടെ നേതാക്കളെ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാൻ നടപ്പിലാക്കിയത്. ഈ ആക്രമണത്തിൽ 13 TTP പ്രവർത്തകർ അടക്കം 46 പേരാണ് മരിച്ചത്. ഈ ആക്രമണത്തിൻ്റെ മറുപടി നൽകും എന്ന് താലിബാൻ നേത്യത്വവും പ്രതികരിച്ചു. 

നിഗമനം

കഴിഞ്ഞ ദിവസം പാകിസ്ഥാൻ അഫ്ഘാനിസ്ഥാനിൽ നടത്തിയ ഷെൽ ആക്രമണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ 2022 മുതൽ ഇന്‍റ൪നെറ്റില്‍ ഈ വീഡിയോ ലഭ്യമാണ്. പാകിസ്ഥാന്‍-താലിബാന്‍ തമ്മില്‍ നടക്കുന്ന സംഘര്‍ഷവുമായി ഈ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഏകദേശം 3 കൊല്ലം പഴയെ വീഡിയോ പാക്കിസ്ഥാന്‍ താലിബാനെതിരെ നടത്തിയ ഷെല്‍ ആക്രമണം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു

Written By: Mukundan K  

Result: False