
സുഹൃത്തുക്കളെയും പ്രണയിതാക്കളെയും വിശ്വസിച്ചു കൂടെ നിൽക്കുന്നവർ ചതിയിൽ പെടുത്തുന്ന വാർത്തകൾ ദിവസേനയെന്നോണം വാർത്താ മാധ്യമങ്ങളിൽ വരാറുണ്ട്. പ്രത്യേകിച്ച് പെൺകുട്ടികളാണ് കൂടുതലും അപകടത്തിന് ഇരകളാവുന്നത്. അത്തരത്തിലൊരു ചതിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്.
പ്രചരണം
രണ്ടു പെൺകുട്ടികളും നാല് ആൺകുട്ടികളും ബർത്ത് ഡേ ആഘോഷിക്കാനായി ബാൽക്കണിയിലേക്ക് വരുന്നതും അവർ സെൽഫി എടുത്തു സന്തോഷിക്കുന്നതും ഇതിനിടയിൽ ആൺകുട്ടികളിൽ ഒരാൾ ഒരു കവറിൽ നിന്നും കേക്കിലേക്ക് എന്തോ കലര്‍ത്തുന്നതും കേക്ക് കഴിച്ച പെൺകുട്ടികള്‍ മയങ്ങി വീഴുന്നതും ആൺകുട്ടികൾ ഇവരെ വീടിനുള്ളിലേക്ക് താങ്ങി എടുത്തുകൊണ്ട് പോകുന്നതുമായ ദൃശ്യങ്ങളാണുള്ളത്. സുഹൃത്തുക്കളായ പെൺകുട്ടികളെ ആൺകുട്ടികൾ ചതിച്ച ദൃശ്യങ്ങള്‍ സിസിടിവിയിൽ പതിഞ്ഞു എന്ന് സൂചിപ്പിച്ച് ഒപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്:
ഞങ്ങൾ വീഡിയോയെ കുറിച്ച് അന്വേഷിച്ചു. പൊതുജന അവബോധത്തിനായി സൃഷ്ടിക്കപ്പെട്ട വീഡിയോയാണിത്. യഥാര്‍ത്ഥ സംഭവമെന്ന മട്ടില്‍ പ്രചരിപ്പിക്കുകയാണ്.
വസ്തുത ഇങ്ങനെ
പലരും ഇതേ വീഡിയോ ഇതേ അടിക്കുറിപ്പോടെ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നുണ്ട്.

പൊതുജന അവബോധത്തിനായി സൃഷ്ടിച്ച വീഡിയോകൾ യഥാർത്ഥ സംഭവമെന്ന മട്ടില്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയും അത്തരത്തിലൊന്നാണ്. ഇത് യഥാര്‍ത്ഥ സംഭവമല്ലെന്നും അവബോധത്തിനായി സൃഷ്ടിച്ച വീഡിയോ ആണെന്നും ഒടുവിൽ എഴുതി കാണിക്കുന്നുണ്ട്.

ഹംസ നന്ദിനി എന്ന കലാകാരിയുടെ സൃഷ്ടിയാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോ എന്ന് അനുമാനിക്കുന്നു. ഇപ്പോൾ ഈ വീഡിയോ അവരുടെ പേജില്‍ കാണാൻ സാധിക്കുന്നില്ല.വീഡിയോ ചിത്രീകരിച്ച രീതി ഹംസ നന്ദിനിയുടെ പേജിലെ മറ്റു വീഡിയോകളുടെ ചിത്രീകരണ രീതിയുമായി അത്യന്തം സാമ്യത പുലര്‍ത്തുന്നു.
ഇതിനു മുമ്പ് ഇവരുടെ പേജിലെ ചില വീഡിയോകള്‍, അവബോധത്തിനായി സൃഷ്ടിച്ചവ, യഥാര്‍ത്ഥ സംഭവത്തിന്‍റെത് എന്ന മട്ടില്‍ പ്രചരിച്ചപ്പോള്‍ ഞങ്ങള്‍ അന്വേഷണം നടത്തുകയും ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
FACT CHECK: ജന്മദിന ആഘോഷം അതിരുകടന്നപ്പോള്‍ ദുരന്തമായി മാറിയ സംഭവം യഥാര്‍ത്ഥമല്ല, ചിത്രീകരിച്ചതാണ്…
FACT CHECK: ഇത് യഥാര്‍ത്ഥ സംഭവമല്ല, അവബോധത്തിനായി പ്രത്യേകം ചിത്രീകരിച്ചതാണ്…
കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ ഹംസ നന്ദിനിക്ക് സന്ദേശം അയച്ചിട്ടുണ്ട്. മറുപടി ലഭിച്ച ശേഷം ലേഖനത്തില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.
നിഗമനം
പോസ്റ്റിലെ വീഡിയോ ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ നടന്ന സംഭവമല്ല. അവബോധത്തിനായി ചിത്രീകരിച്ച് സൃഷ്ടിച്ചതാണ്. വാസ്തവമറിയാതെ പലരും യഥാര്‍ത്ഥ സംഭവം എന്ന മട്ടില്‍ പങ്കുവയ്ക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:പാര്‍ട്ടിക്കിടെ പെണ്‍ സുഹൃത്തുക്കളെ മയക്കുമരുന്ന് നല്‍കി വഞ്ചിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ല, ചിത്രീകരിച്ചതാണ്…
Fact Check By: Vasuki SResult: False
